നീണ്ട മുപ്പത്തിയാറു വർഷത്തെ കാത്തിരിപ്പിന് ശേഷം വിശ്വ ഫുട്ബോൾ കിരീടം വീണ്ടും അർജന്റീനയ്ക്ക്. അത്യന്തം നാടകീയമായ മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിലാണ് അർജന്റീനയുടെ വിജയം. ഇരു ടീമുകളും 3 ഗോളുകൾ വീതം നേടി ഒപ്പത്തിനൊപ്പം എത്തിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അർജന്റീനയ്ക്കായി മെസ്സി രണ്ടു ഗോളുകളും , ഡി മരിയ ഒരു ഗോളും നേടിയപ്പോൾ ഫ്രാൻസിന്റെ മൂന്ന് ഗോളുകളും എംബാപ്പയുടെ വകയായിരുന്നു..
ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിട്ട് നിന്ന ഫ്രാൻസ് രണ്ടാം പകുതിയിൽ എംബാപ്പയുടെ ഇരട്ട ഗോളിലൂടെ തിരിച്ചു വന്നു. അധിക സമയത്ത് മെസ്സിയുടെ ഗോളിലൂടെ അർജൻ്റീന വീണ്ടും തിരിച്ചു വന്നെങ്കിലും ഹാട്രിക് തികച്ച എംബാപ്പെ ഫ്രാൻസിനെ വീണ്ടും ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടിൽ ഫ്രാൻസിൻ്റെ ഒരു ഷോട്ട് ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്സ് തടയുകയും ഒരെണ്ണം പുറത്തേക്ക് പോവുകയും ചെയ്തതോടെ അർജൻ്റീന കിരീടം ഉറപ്പിച്ചു.
അര്‍ജന്റീനയുടെ മൂന്നാം ലോകകപ്പ് കിരീടനേട്ടമാണ് ഇത്. ഇതിനുമുന്‍പ് 1978 ലും, 1986 ലുമായിരുന്നു അര്‍ജന്റീന ലോകകപ്പ് കിരീടം നേടിയത്.