യു.കെയുടെ പുതിയ രാജാവായി ചാള്‍സ് രാജകുമാരൻ അഭിഷിക്തനായി. ലണ്ടനിലെ Westminster Abbey-യില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ 74-കാരനായ ചാള്‍സിന്റെ കിരീടധാരണം നടന്നു.
ശേഷം ബക്കിങ്ഹാം പാലസിലെത്തിയ കിങ് ചാള്‍സും ഭാര്യ കാമിലയും, സൈന്യത്തിന്റെ റോയല്‍ സല്യൂട്ട് സ്വീകരിച്ചു.
അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലിയോ വരദ്കര്‍, പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ്, Sinn Fein വൈസ് പ്രസിഡന്റ് മിഷേല്‍ ഒ നീല്‍ എന്നിവര്‍ പങ്കെടുത്തു.
ചടങ്ങ് നടത്താനായി 113 മില്യണ്‍ യൂറോയാണ് ചെലവ് എന്നും, ഇത് സാധാരണക്കാരുടെ ടാക്‌സ് പണമാണെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച ചിലരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
2022 സെപ്റ്റംബര്‍ 80-ന് 96-ആം വയസിലാണ് എലിസബത്ത് രാജ്ഞി വിടവാങ്ങിയത്. ഇതോടെയാണ് മകന്‍ ചാള്‍സ് മൂന്നാമന്‍ കിരീടാവകാശിയായി മാറിയത്.
70 വര്‍ഷത്തിന് ശേഷമാണ് യു.കെയില്‍ പുതിയ ഭരണാധികാരിയുടെ കിരീടധാരണം നടക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.02-ന് നടന്ന ചടങ്ങില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായ ജസ്റ്റിന്‍ വെല്‍ബി, സെന്റ് എഡ്വാര്‍ഡിന്റെ സ്വര്‍ണ്ണകിരീടം ചാള്‍സിന്റെ ശിരസില്‍ അണിയിച്ചു. ശേഷം നടന്ന ലളിതമായ ചടങ്ങില്‍ ചാള്‍സിന്റെ ഭാര്യ കാമില, രാജ്ഞിയായും അഭിഷിക്തയായി.
വിശിഷ്ടവ്യക്തികളടക്കം 2,300 പേരാണ് ചടങ്ങില്‍ സംബന്ധിച്ചത്.