‘അയർലണ്ട്-യുകെ ബന്ധം ദൃഢമാക്കും’: പുതിയ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമാറെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് സൈമൺ ഹാരിസ്

യുകെയില്‍ ലേബര്‍ പാര്‍ട്ടി നേടിയ വമ്പിച്ച വിജയത്തിന് പിന്നാലെ പുതിയ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. ഈയിടെയായി വഷളായ യുകെ-അയര്‍ലണ്ട് ബന്ധം മെച്ചപ്പെടുത്തണമെന്ന് ഇരുവരും ഒറ്റ സ്വരത്തില്‍ തീരുമാനമെടുത്തതായി ഹാരിസ് പറഞ്ഞു. ജൂലൈ 17-ന് യുകെയില്‍ തന്നെ സന്ദര്‍ശിക്കാന്‍ സ്റ്റാര്‍മര്‍ ക്ഷണിക്കുകയും, ഹാരിസ് ക്ഷണം സ്വീകരിക്കുകയും ചെയ്തു. ബ്രെക്‌സിറ്റിന് ശേഷമുള്ള സംഭവവികാസങ്ങളും, ഈയിടെ യുകെ നടപ്പിലാക്കിയ റുവാന്‍ഡ കുടിയേറ്റനിയമവുമെല്ലാം അയര്‍ലണ്ടുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. അയര്‍ലണ്ടുമായുള്ള ബന്ധം എത്രയും … Read more

ചരിത്രത്തിലാദ്യമായി യുകെയിൽ ഒരു മലയാളി എംപി; ലേബർ ടിക്കറ്റിൽ വിജയിച്ച് സോജൻ ജോസഫ് പാർലമെന്റിൽ

യുകെയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി എംപി. ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോട്ടയം സ്വദേശിയായ സോജന്‍ ജോസഫാണ് ലേബര്‍ പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച് യുകെ പാര്‍ലമെന്റിലെത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രമുഖനായ നേതാവ് ഡാമിയന്‍ ഗ്രീനിനെയാണ് കെന്റിലെ ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ സോജന്‍ തോല്‍പ്പിച്ചത്. തെരഞ്ഞെടുപ്പില്‍ 15,262 വോട്ടുകള്‍ സോജന്‍ നേടിയപ്പോള്‍ ഗ്രീനിന് 13,483 വോട്ടുകളാണ് നേടാന്‍ സാധിച്ചത്. റോസാപ്പൂ ചിഹ്നത്തിലായിരുന്നു സോജന്‍ മത്സരിച്ചത്. കോട്ടയം കൈപ്പുഴ സ്വദേശിയായ സോജന്‍ 20 വര്‍ഷം മുമ്പാണ് യുകെയിലേയ്ക്ക് നഴ്സിങ് ജോലിക്കായി കുടിയേറിയത്. കോളജ് … Read more

യുകെ പൊതുതെരഞ്ഞെടുപ്പ്: വൻ വിജയം നേടി ലേബർ പാർട്ടി, തകർന്നടിഞ്ഞ് ഋഷി സുനകിന്റെ കൺസർവേറ്റിവ്സ്

യുകെ പൊതുതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ലേബര്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. നിലവിലെ പ്രധാനമന്ത്രിയായ ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞു. ഏറ്റവും പുതിയ കണക്കുളനുസരിച്ച് 650 എംപിമാരുള്ള ഹൗസ് ഓഫ് കോമണ്‍സില്‍ 410 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി നേടിക്കഴിഞ്ഞു. വെറും 118 സീറ്റുകളില്‍ മാത്രമേ കണ്‍സര്‍വേറ്റീവ്‌സിന് വിജയിക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നത് എക്‌സിറ്റ് പോള്‍ ഫലങ്ങളെ അതേപടി ശരിവയ്ക്കുന്നതാണ്. 326 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഇതോടെ ലേബര്‍ പാര്‍ട്ടിയുടെ കെയര്‍ സ്റ്റാമര്‍ പുതിയ യുകെ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. … Read more

യുകെയിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി ഋഷി സുനകിന്റെ എതിരാളികളായ ലേബർ പാർട്ടി വമ്പൻ ജയം നേടുമെന്ന് എക്സിറ്റ് പോളുകൾ

യുകെയില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിന്റെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ്‌സാണ് കഴിഞ്ഞ 14 വര്‍ഷമായി യുകെയില്‍ ഭരണത്തിലിരിക്കുന്നത്. എന്നാല്‍ വലിയ രീതിയിലുള്ള ഭരണവിരുദ്ധവികാരം രാജ്യത്തുണ്ടെന്നും, എതിരാളികളായ ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നുമാണ് എക്‌സിറ്റ് പോളുകള്‍. നാളെയാണ് ഫലം അറിയുക. ഋഷി സുനക് ഇത്തവണയും മത്സര രംഗത്തുണ്ടെങ്കിലും ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കെയര്‍ സ്റ്റാമര്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 650 അംഗ ഹൗസ് ഓഫ് കോമണ്‍സില്‍ 400 സീറ്റിലധികം ലേബര്‍ പാര്‍ട്ടി നേടുമെന്നാണ് പ്രവചനം. … Read more

യു.കെയിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വിവാദങ്ങൾക്കിടെ സുനകിന്റെ അപ്രതീക്ഷിത നീക്കം

യു.കെയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂലൈ 4-നാണ് തെരഞ്ഞെടുപ്പ്. പാര്‍ലമെന്റ് അപ്രതീക്ഷിതമായി പിരിച്ചുവിട്ടുകൊണ്ടാണ് പ്രധാനമന്ത്രി ഋഷി സുനക് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഇനി ബ്രിട്ടന്റെ ഭാവി തീരുമാനിക്കാനുള്ള സമയമാണ്’ എന്ന് സുനക്, സര്‍ക്കാര്‍ കെട്ടിടത്തിന് മുന്നില്‍ നടത്തിയ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. തന്റെ ഭരണകാലത്തെ നേട്ടങ്ങളെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. 2025 ജനുവരി വരെ സുനക് സര്‍ക്കാരിന് കാലാവധി ബാക്കിനില്‍ക്കേയാണ് അപ്രതീക്ഷിത പ്രഖ്യാപനം വന്നിരിക്കുന്നത്. റുവാന്‍ഡ പ്ലാനടക്കം അയര്‍ലണ്ട്-യു.കെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയ സംഭവങ്ങളില്‍ വിവാദം തുടരുന്നതിനിടെ നടത്തിയ പ്രഖ്യാപനം … Read more

ഐഡി കാർഡില്ലാതെ എത്തിയ യു.കെ മുൻപ്രധാനമന്ത്രി ബോറിസ് ജോൺസണെ വോട്ട് ചെയ്യാൻ അനുവദിക്കാതെ ഇലക്ഷൻ ഓഫിസർമാർ

സാധുതയുള്ള ഐഡി കാര്‍ഡ് ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കാതെ പോളിങ് ഓഫിസര്‍മാര്‍. ഇംഗ്ലണ്ടിലും, വെയില്‍സിലുമായി വ്യാഴാഴ്ച നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിനിടെയാണ് രസകരമായ സംഭവം. അതേസമയം ഐഡിയില്ലാതെ വോട്ട് ചെയ്യാനെത്തിയ തന്നെ തിരികെ പറഞ്ഞുവിട്ട മൂന്ന് ഓഫിസര്‍മാര്‍ക്കും നന്ദിയറിയിക്കുന്നതായി ജോണ്‍സണ്‍ പിന്നീട് ‘ഡെയ്‌ലി മെയില്‍’ പത്രത്തില്‍ എഴുതി. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് തന്നെയാണ് ഇലക്ഷന്‍സ് ആക്ട് 2022 പ്രകാരം വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കിയത്. … Read more

‘യു.കെയുടെ റുവാൻഡ പദ്ധതിയിൽ അയർലണ്ടിനും സഹകരിക്കാം’; നിർദ്ദേശം പരിഹാസ്യമെന്ന് പ്രധാനമന്ത്രി ഹാരിസ്

യു.കെ- അയര്‍ലണ്ട് തര്‍ക്കവിഷയമായി മാറിയിരിക്കുന്ന റുവാന്‍ഡ പദ്ധതിയില്‍ അയര്‍ലണ്ടിനും പങ്കാളികളാകാമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് രംഗത്ത്. യു.കെ സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം പരിഹാസ്യമാണെന്ന് ഹാരിസ് പ്രതികരിച്ചു. റുവാന്‍ഡ പദ്ധതിയെ ഭയക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ വടക്കന്‍ അയര്‍ലണ്ട് അതിര്‍ത്തി കടക്കുന്നത് വര്‍ദ്ധിച്ചതാണ് അയര്‍ലണ്ട്- യു.കെ ബന്ധത്തെ ബാധിച്ചത്. ഇതിനെതിരെ ഐറിഷ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ രംഗത്ത് വരികയും, ഈ വഴിയുള്ള അനധികൃത കുടിയേറ്റം 80% വര്‍ദ്ധിച്ചതായി ആരോപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു യു.കെ പാര്‍ലമെന്റ് വിവാദമായ റുവാന്‍ഡ … Read more

യു.കെ- അയർലണ്ട് അഭയാർത്ഥി തർക്കം: വടക്കൻ അയർലണ്ട് അതിർത്തിയിൽ ഗാർഡ നേരിട്ട് പരിശോധന നടത്തില്ല

അഭയാര്‍ത്ഥികളുടെ വരവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടും യു.കെയും തമ്മില്‍ തര്‍ക്കം മുറുകുന്നതിനിടെ, വടക്കന്‍ അയര്‍ലണ്ട് അതിര്‍ത്തിയില്‍ ഗാര്‍ഡ നേരിട്ട് പരിശോധനകള്‍ നടത്തില്ലെന്ന് വ്യക്തമാക്കി നീതിന്യായവകുപ്പ്. അനധികൃത കുടിയേറ്റക്കാരെ തിരികെ പറഞ്ഞയയ്ക്കുന്നത് അടക്കം രാജ്യത്തെ കുടിയേറ്റ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായി 100 ഗാര്‍ഡ ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കുമെന്ന് വകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇവരെ അതിര്‍ത്തി പരിശോധനകള്‍ക്ക് നിയോഗിക്കില്ലെന്നാണ് വകുപ്പ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം 100 ഗാര്‍ഡ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ 12 മാസം എടുത്തേക്കുമെന്ന് നീതിന്യായവകുപ്പ് പിന്നീട് വിശദീകരിച്ചിരുന്നു. … Read more

യു.കെയോട് കൊമ്പുകോർത്ത് അയർലണ്ട്; വിവാദമായ ‘റുവാൻഡ ധാരണ’ എന്ത്?

അനധികൃത കുടിയേറ്റം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യു.കെ കഴിഞ്ഞയാഴ്ച പാസാക്കിയ റുവാന്‍ഡ ഡീപ്പോര്‍ട്ടേഷന്‍ നിയമവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടിന്റെ വിയോജിപ്പ് ശക്തമായി അറിയിച്ചുകൊണ്ട് ഐറിഷ് സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുകയാണ്. നിയമം പാസായതോടെ യു.കെയിലെ അനധികൃത കുടിയേറ്റക്കാര്‍ വടക്കന്‍ അയര്‍ലണ്ട് അതിര്‍ത്തി കടന്ന് അയര്‍ലണ്ടിലേയ്ക്ക് എത്തുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ പരിഹാരം വേണമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ മുതലായവര്‍ യു.കെ അധികൃതരോടെ ആവശ്യപ്പെട്ടിട്ടുണ്ട്. അയർലണ്ട്- യു.കെ ബന്ധത്തെ തന്നെ ബാധിക്കുന്ന വിഷയം ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ … Read more

യു.കെയിലെ പുതിയ കുടിയേറ്റ നിയമങ്ങൾ- ഐഒസി (യു.കെ) കേരള ചാപ്റ്റർ സെമിനാർ സംഘടിപ്പിക്കുന്നു; സംശയങ്ങൾ/ ആശങ്കകൾക്ക് നിയമ വിദഗ്ധർ മറുപടി നൽകും

ലണ്ടൻ: ഐഒസി (യു.കെ) – കേരള ചാപ്റ്റർ യു.കെയിലെ പ്രമുഖ നിയമവിദഗ്ധരെ  പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ‘നിയമസദസ്സ്’ ഫെബ്രുവരി 25 ഞായറാഴ്ച 01.30-ന് നടത്തപ്പെടും. യു.കെയിൽ പ്രാബല്യത്തിൽ വന്ന പുതിയ കുടിയേറ്റ നിയമങ്ങൾ വിശദീകരിച്ചുകൊണ്ടും, പഠനം, തൊഴിൽ സംബന്ധമായി അടുത്തിടെ യു കെയിൽ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടിയും ഈ മേഖലയിലെ നിയമ വിദഗ്ധർ  ‘നിയമസദസ്സി’ലൂടെ  നൽകും. കാലിക പ്രസക്തവും പ്രാധാന്യമേറിയതുമായ വിഷയത്തിന്റെ ഗൗരവം എല്ലാവരിലേക്കും എത്തുന്നതിനും ജോലി, പഠനം മറ്റ് ആവശ്യങ്ങക്കിടയിലും സമയം ക്രമീകരിച്ചു … Read more