ഡബ്ലിനിലെ Talbot Street ഇനി സ്മാർട്ടാവും; ജൂൺ 10 മുതൽ ആരംഭിക്കുന്നത് 2.5 മില്യന്റെ നവീകരണ പ്രവൃത്തികൾ

മുഖംമിനുക്കി സ്മാര്‍ട്ടാവാന്‍ ഡബ്ലിനിലെ Talbot Street. 2.5 മില്യണ്‍ യൂറോ ചെലവഴിച്ച് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ നടത്തുന്ന നവീകരണ പദ്ധതി Talbot Street-ല്‍ ജൂണ്‍ 10-ന് ആരംഭിക്കും. 20 ആഴ്ചകള്‍ കൊണ്ട് ജോലികള്‍ പൂര്‍ത്തിയാക്കും. നവീകരണജോലികള്‍ നടക്കുന്ന സമയം വാഹനങ്ങള്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും നിയന്ത്രണമുണ്ടാകുമെന്ന് കൗണ്‍സില്‍ അറിയിച്ചു. Connolly Station, Busáras അടക്കം നിരവധി ചരിത്രപ്രധാനമായ സ്ഥാപനങ്ങളും, ഗതാഗതസൗകര്യങ്ങളും പ്രവര്‍ത്തിക്കുന്ന ഇടമാണ് Talbot Street എന്നും, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പലതരം വെല്ലുവിളികളിലൂടെയാണ് പ്രദേശം കടന്നുപോകുന്നതെന്നും കൗണ്‍സില്‍ വക്താവ് … Read more

അയർലണ്ടുകാർ ഇനി ദാഹിച്ച് തളരില്ല; രാജ്യത്ത് ഉടനീളം പബ്ലിക് വാട്ടർ ഫൗണ്ടനുകൾ സ്ഥാപിക്കുന്നു

അയര്‍ലണ്ടിലുനീളം പൊതു ഇടങ്ങളില്‍ കുടിവെള്ള ഫൗണ്ടനുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍. ആദ്യ ഘട്ടത്തില്‍ ലൈബ്രറികളിലും, പിന്നീട് ബീച്ചുകള്‍, പാര്‍ക്കുകള്‍, ഗ്രീന്‍വേകള്‍ മുതലായ ഇടങ്ങളിലുമാണ് സൗജന്യമായി ശുദ്ധജലം ലഭ്യമാകുന്ന ഫൗണ്ടനുകള്‍ സ്ഥാപിക്കുക. പദ്ധതിയുടെ ആദ്യഘട്ടം ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകും. കുടിവെള്ളം വില്‍ക്കപ്പെടുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗം കുറയ്ക്കുക, പൊതുജനത്തിന് ശുദ്ധജലം ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ട് മന്ത്രിമാരായ Ossian Smyth, Darragh O’Brien എന്നിവര്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്റെ Drinking Water Directive പ്രകാരം … Read more

ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്കും അവസരം; അയർലണ്ടിലെ ഗാർഡ റിസർവ്വിലേയ്ക്ക് റിക്രൂട്ട്മെന്റ് ആരംഭിച്ചു

അയര്‍ലണ്ടിലെ ഗാര്‍ഡ റിസര്‍വ്വ് സേനയിലേയ്ക്ക് 650 പേരെ കൂടി ചേര്‍ക്കാനുള്ള റിക്രൂട്ട്‌മെന്റിന് ആരംഭം. നിലവില്‍ 341 പേരുള്ള റിസര്‍വ്വില്‍, 2026-ഓടെ 1,000 അംഗങ്ങളെ തികയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്ത് ഗാര്‍ഡയുടെ എണ്ണക്കുറവ് ക്രമസമാധാനപരിപാലത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി വിമര്‍ശനം തുടരുന്നതിനിടെ നടത്തുന്ന റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി, റിസര്‍വ്വ് അംഗങ്ങളുടെ സ്റ്റൈപ്പെന്‍ഡും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വര്‍ഷം 200 മണിക്കൂറിലധികം ജോലി ചെയ്യുന്ന വൊളന്റിയര്‍മാര്‍ക്ക് ടാക്‌സില്ലാതെ 3,000 യൂറോ അധികമായി ലഭിക്കും. രാജ്യത്തെ പൊലീസ് സേനയായ An Garda Síochána-യിലെ വൊളന്റിയര്‍മാരാണ് ഗാര്‍ഡ റിസര്‍വ്വ് … Read more

അയർലണ്ടിൽ മതിയായ രേഖകളില്ലാതെ യാത്രക്കാരെ എത്തിച്ചാൽ വിമാനക്കമ്പനിക്ക് തലയൊന്നിന് 5,000 യൂറോ വീതം പിഴ

മതിയായ രേഖകകളില്ലാതെ അയര്‍ലണ്ടിലെത്തുന്ന ആളുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം മൂന്നില്‍ ഒന്ന് കുറവ് സംഭവിച്ചതായി നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീ. രേഖകള്‍ ശരിയായി പരിശോധിക്കാത്ത വിമാനക്കമ്പനികള്‍ക്ക് പിഴ ഇടുന്നതക്കം സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളാണ് വലിയ രീതിയില്‍ ഇത്തരക്കാര്‍ രാജ്യത്ത് എത്തുന്നത് കുറച്ചതെന്ന് മക്എന്റീ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 1.5 മില്യണ്‍ യൂറോയാണ് മതിയായ രേഖകളില്ലാതെയും, തെറ്റായ രേഖകള്‍ ഉപയോഗിച്ചും യാത്ര ചെയ്തവരെ രാജ്യത്ത് എത്തിച്ചതിന്റെ പേരില്‍ വിവിധ വിമാനക്കമ്പനികള്‍ക്ക് പിഴ ചുമത്തിയത്. അതേസമയം രേഖകളില്ലാതെ യാത്രക്കാര്‍ എത്തുന്ന … Read more

അയർലണ്ടിലെ ലീവിങ് സെർട്ട് പരീക്ഷകൾക്ക് തുടക്കമായി; ഇത്തവണ ഉള്ളത് 136,000-ലധികം വിദ്യാർത്ഥികൾ

അയര്‍ലണ്ടിലെ ലീവിങ് സെര്‍ട്ട് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ഇംഗ്ലിഷ് വിഷയത്തിന്റെ പരീക്ഷയോടെ ഇന്ന് രാവിലെയാണ് വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം നിശ്ചയിക്കുന്ന പരീക്ഷകള്‍ക്ക് തുടക്കമായത്. ഇത്തവണ 136,000-ല്‍ അധികം വിദ്യാര്‍ത്ഥികളാണ് ലീവിങ് സെര്‍ട്ട് എഴുതുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ജൂണ്‍ 25-നാണ് പരീക്ഷകള്‍ അവസാനിക്കുക. കോവിഡ് കാലത്തിലൂടെ കടന്നുപോയ വിദ്യാര്‍ത്ഥികളാണ് ഇന്നുമുതല്‍ ലീവിങ് സെര്‍ട്ട് പരീക്ഷകള്‍ക്ക് ഇരിക്കുന്നതെന്നും, വളരെ വലിയ വെല്ലുവിളികളാണ് അവര്‍ നേരിട്ടിട്ടുള്ളതെന്നും ദി ടീച്ചേഴ്‌സ് യൂണിയന്‍ അയര്‍ലണ്ട് പ്രസിഡന്റ് ഡേവിഡ് വാട്ടേഴ്‌സ് പറഞ്ഞു. അതിനാല്‍ത്തന്നെ ആ കരുത്ത് അവര്‍ക്കുണ്ടെന്നും … Read more

അയർലണ്ടിൽ ചിക്കൻപോക്സ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 126% വർദ്ധിച്ചു

അയര്‍ലണ്ടില്‍ ചിക്കന്‍പോക്‌സ് ബാധയെ തുടര്‍ന്ന് രോഗികള്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കേണ്ടിവരുന്നത് 126% വര്‍ദ്ധിച്ചു. Health Protection Surveillance Centre-ന്റെ Infectious Disease Notifications റിപ്പോര്‍ട്ടിലാണ് 2023-ല്‍ രോഗബാധകാരണം കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതായുള്ള കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചിക്കന്‍ ബോക്‌സ് ബാധിച്ച 75 പേരെയായിരുന്നു 2022-ല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നതെങ്കില്‍ 2023-ല്‍ അത് 170 ആയി ഉയര്‍ന്നു. അയര്‍ലണ്ടില്‍ ഓരോ വര്‍ഷവും ശരാശരി 58,000 പേര്‍ക്ക് ചിക്കന്‍പോക്‌സ് ബാധിക്കുന്നതായും, ഓരോ 250 പേരിലും ഒരാള്‍ വീതം … Read more

ലിമറിക്കിൽ നായയുടെ ആക്രമണത്തിൽ യുവതി മരിച്ചു

ലിമറിക്കില്‍ നായയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. ചൊവ്വാഴ്ച രാത്രി 11.40-ഓടെ Ballyneety-യിലുള്ള വീട്ടില്‍ വച്ചാണ് സംഭവം. വിവരമറിഞ്ഞെത്തിയ എമര്‍ജന്‍സി സര്‍വീസ് ആക്രമണത്തില്‍ പരിക്കേറ്റ 23-കാരിയെയാണ് കണ്ടത്. എന്നാല്‍ ഇവര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. യുവതിയുടെ മൃതദേഹം ലിമറിക്കിലെ Mid Western Regional Hospital-ലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് സംസ്‌കരിക്കുക. അതേസമയം ഏത് ഇനത്തില്‍ പെട്ട നായാണ് യുവതിയെ ആക്രമിച്ചത് എന്ന് വ്യക്തമല്ല. ഈ നായയെ പിടികൂടി കൊന്നതായി ഗാര്‍ഡ അറിയിച്ചു. പ്രദേശത്ത് നിന്നും വേറെയും ഏതാനും നായ്ക്കളെ … Read more

അയർലണ്ടിൽ ഇലക്ട്രിക്ക് കാർ വിൽപ്പന വീണ്ടും കുറഞ്ഞു; വിൽപ്പനയിൽ മുമ്പിൽ ടൊയോട്ട

അയര്‍ലണ്ടില്‍ ഇലക്ട്രിക് കാര്‍ വില്‍പ്പന വീണ്ടും ഇടിഞ്ഞു. ഈ വര്‍ഷം 21.85% ഇടിവാണ് പുതിയ ഇവികളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ആകെ വിപണിവിഹിതത്തില്‍ 13 ശതമാനത്തിലേയ്ക്കും വില്‍പ്പന താഴ്ന്നു. അതേസമയം രാജ്യത്തെ ആകെ കാര്‍ വില്‍പ്പന 3.8% വര്‍ദ്ധിച്ചിട്ടുണ്ട്. ഇതില്‍ 33.3 ശതമാനവും പെട്രോള്‍ കാറുകളാണ്. 23% ആണ് ഡീസല്‍ കാറുകള്‍. ഇവി വില്‍പ്പന കുറഞ്ഞെങ്കിലും ഹൈബ്രിഡ് കാറുകള്‍ക്ക് രാജ്യത്ത് പ്രിയമേറുകയാണ്. വില്‍പ്പനയില്‍ 22% വിഹിതമാണ് റെഗുലര്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഉള്ളത്. പ്ലഗ് ഇന്‍ ഹൈബ്രിഡുകള്‍ക്ക് 9 ശതമാനവും … Read more

ഐറിഷ് പതാക പറത്തി; വടക്കൻ അയർലണ്ടിൽ ബോട്ടിനു തീവച്ചു

വടക്കന്‍ അയര്‍ലണ്ടില്‍ ഐറിഷ് പതാക സ്ഥാപിച്ചതിനെത്തുര്‍ന്നുള്ള തര്‍ക്കത്തില്‍ ബോട്ടിന് തീവച്ചു. തിങ്കളാഴ്ച രാത്രി 7.45-ഓടെയാണ് Portballintrae-ലെ ബോട്ട് ക്ലബ്ബിന് സമീപത്തുവച്ച് സംഭവം നടന്നത്. സ്ഥലത്തെത്തിയ പൊലീസ് 25, 30, 63 പ്രായക്കാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഐറിഷ് ഫ്‌ളാഗിന് സമാനമായ ത്രിവര്‍ണ്ണ പതാക ബോട്ടില്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തതെന്നാണ് വിവരം. തീവച്ച ബോട്ടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരികയും ചെയ്തിട്ടുണ്ട്. പ്രദേശികവാദത്തിലൂന്നിയ വിദ്വേഷകുറ്റകൃത്യം എന്ന നിലയിലാണ് പൊലീസ് … Read more

ഭാര്യയെ തുടർച്ചയായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത പ്രതിക്ക് അയർലണ്ടിൽ 12 വർഷം തടവ്

ഭാര്യയെ സ്ഥിരമായി മര്‍ദ്ദിക്കുകയും, ഗര്‍ഭിണിയായിരിക്കെ യോനിയില്‍ കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തയാള്‍ക്ക് 12 വര്‍ഷം തടവ്. യുവതിയുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടത് കാരണം പേര് വെളിപ്പെടുത്താന്‍ സാധിക്കാത്ത 46-കാരനായ പ്രതിയെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയാണ് ചൊവ്വാഴ്ച ശിക്ഷിച്ചത്. ഇയാൾ മറ്റ് ക്രിമിനൽ കേസുകളിലൊന്നും പ്രതിയല്ല എന്നതാണ് ശിക്ഷ ലഘൂകരിക്കാൻ കാരണമായത്. 2020 ജൂലൈ മുതല്‍ 2022 മെയ് വരെയുള്ള കാലയളവില്‍ കാവനിലെ വിവിധ സ്ഥലങ്ങളില്‍ വച്ചാണ് പ്രതി യുവതിയെ ക്രൂരമായി ഉപദ്രവിച്ചത്. അതേസമയം വിചാരണയ്ക്കിടെ തെറ്റ് അംഅഗീകരിക്കാന്‍ മടിച്ച … Read more