പാക്ക് ഭീകരനെ സൈന്യം പിടികൂടി

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ദേശീയ പാതയില്‍ ബുധനാഴ്ച രാവിലെ ആക്രമണം നടത്തിയ ഭീകരരില്‍ ഒരാളെ സൈന്യം ജീവനോടെ പിടികൂടി. ഭീകര്‍ ബന്ദികളാക്കിയിരുന്ന മൂന്ന് ഗ്രാമീണരെയും മോചിപ്പിച്ചു. നാലു ഭീകരാണ് രാവിലെ ബി.എസ്.എഫ് വാഹനവ്യൂഹത്തിനു നേരെ ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ രണ്ടു ബി.എസ്.എഫ് ജവാനും പ്രത്യാക്രമണത്തില്‍ ഒരു ഭീകരനും മരിച്ചു. രക്ഷപ്പെട്ട രണ്ട് ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ വ്യാപകമാക്കി.  കശ്മീരിലെ സൈനിക ആസ്ഥാനത്തിനു 20 കിലോമീറ്റര്‍ അകലെ ഉധംപൂരിലാണ് ആക്രമണം നടന്നത്. അതീവ സുരക്ഷയുള്ള ഇവിടെ ഭീകരര്‍ എത്താനുള്ള സാധ്യത കുറവാണ്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ബി.എസ്.എഫ് വാഹനത്തിനു നേര്‍ക്ക് ഗ്രനേഡ് എറിഞ്ഞശേഷം വെടിവയ്പ് നടത്തുകയായിരുന്നു.

പഞ്ചാബില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിനു പിന്നാലെ ഇന്നത്തെ ആക്രമണവും ഗൗരവമുള്ളതാണ്. അമര്‍നാഥ് തീര്‍ത്ഥാടന യാത്ര കടന്നുപോകുന്ന ദേശീയപാതയിലെ ആക്രമണം തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടുള്ളതായിരുന്നോ എന്നും സംശയമുണ്ട്.

Share this news

Leave a Reply

%d bloggers like this: