ദാവൂദ് ഇബ്രാഹിമിന്റെ ഡല്‍ഹി സയ്ക ഇനി ബാലകൃഷ്ണനു സ്വന്തം

മുംബൈ : അധോലോക നായകന്‍ ദാവൂദ് ഇബ്രഹാമിന്റെ മുംബൈയിലെ ഡല്‍ഹി സായ്ക റെസ്റ്ററന്റിനു ഇനി മലയാളി മുതലാളി. മുന്‍ പത്രപ്രവര്‍ത്തകനായ എസ് ബാലകൃഷ്ണനാണ് 4.28 കോടി രൂപ മുടക്കി ദാവൂദിന്റെ റെസ്റ്ററന്റ് സ്വന്തമാക്കിയത്. അധോലോക നായകന്റെ ഇന്ത്യയിലുള്ള സ്വത്തുക്കള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ കണ്ടുകെട്ടിയിരുന്നു. ദാവൂദിന്റെ സമ്പത്തിന്റെ ചെറിയൊരു അംശം മാത്രമാണ് ഇന്ത്യയിലുള്ളതെന്ന് പോലീസ് വ്യക്തമാക്കി. റെസ്റ്ററന്റ് വാങ്ങാന്‍ ബാലകൃഷ്ണന്‍ മാത്രമാണ് മുന്നോട്ടുവന്നത്. റെസ്റ്ററന്റ് കൂടാതെ ദാവൂതിന്റെ പേരിലുളള കൃഷിയിടവും കാറും ലേലത്തില്‍ വെച്ചിരുന്നു. ലേലം നടന്ന ഹോട്ടലിനു മുന്നില്‍ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. കനത്ത സുരക്ഷയില്‍ നടന്ന ലേലത്തില്‍ ദാവൂദിന്റെ ഹോട്ടല്‍ മലയാളി വാങ്ങിയപ്പോള്‍ ദാവൂദ് വര്‍ഷങ്ങളോളം ഉപയോഗിച്ചിരുന്ന ഹുണ്ടായ് ആക്‌സന്റ് സെഡാന്‍ കാറിനു ആവശ്യക്കാരേറെയാണ് എത്തിയത്.

15,700 രൂപ അടിസ്ഥാന വില നിശ്ചയിച്ച കാര്‍ ലേലത്തില്‍ പോയത് 3.2 ലക്ഷം രൂപയ്ക്കാണ്. കാര്‍ വാങ്ങിയതാകട്ടെ ഹിന്ദു മഹാസഭയും. ദാവൂദിന്റെ കാര്‍ കത്തിച്ചു കളയുമെന്നു ഹിന്ദുമഹാസഭ മുംബൈ പ്രസിഡന്റ് സ്വാമി ചക്രപാണി വ്യക്തമാക്കി. കള്ളക്കടത്ത്, ഭീകരവാദം തുടങ്ങി നിരവധി കേസുകള്‍ പേരിലുള്ള ദാവൂദ് പാക്കിസ്ഥാനില്‍ സുരക്ഷിതനായി കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയിലാണ് സര്‍ക്കാര്‍ ദാവൂദിന്റെ ഇന്ത്യയിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി ലേലത്തില്‍ വില്‍ക്കുന്നത്.

ഡി

Share this news

Leave a Reply

%d bloggers like this: