പോസ്റ്റര്‍ പ്രചരണം… ലേബര്‍ ടിഡിക്ക് പിഴ വരാന്‍ സാധ്യത

ഡബ്ലിന്‍: ലേബര്‍ പാര്‍ട്ടിയുടെ  ടിഡി ജോഹിന ടഫിയ്ക്ക് വന്‍ പിഴ വരാനുള്ള സാധ്യത.   ഡബ്ലിന്‍ മിഡ് വെസ്റ്റ് മേഖലയില്‍  കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവരുടെ പോസ്റ്റര്‍ ചട്ട വിരുദ്ധമായി പതിച്ചതാണ് പ്രശ്നമാകാന്‍ സാധ്യതയുള്ളത്.   പാര്‍ലമെന്‍റ് പിരിച്ച് വിടുകയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിന് ശേഷം മാത്രമേ  ചട്ട പ്രകാരം പോസ്റ്ററുകള്‍ വഴിയുള്ള പ്രചരണം ആരംഭിക്കാവൂ.

അത് വരെ ഔദ്യോഗികമായിക്യാംപെയിന്‍ തുടങ്ങിയതായുംകണക്കാക്കാന്‍ കഴിയില്ല.  നാളെ പ്രധാനമന്ത്രി എന്‍ഡ കെന്നി  തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകല്‍ പറയുന്നത്. വരും ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്റര്‍ ടീമുകള്‍ പോസ്റ്ററുകള്‍ പിതിക്കുന്ന തിരക്കിലാകും.  എന്നാല്‍  കഴിഞ്ഞ ദിവസം തന്നെ ഇത്തരം  പ്രചരണം ആരംഭിച്ചിട്ടള്ളതായി ഇതോടെ വ്യക്തമായി.  വിഷയത്തില്‍ ടഫി പ്രതികരിച്ചിട്ടില്ല.

പോസ്റ്റൊന്നിന് 100-150 യൂറോയ്ക്ക് ഇടയില്‍ സ്ഥാനാര്‍ത്ഥിക്ക് പിഴ വരാവുന്നതാണ്.  സംഭവത്തെകുറിച്ച് പരാതിപ്പെട്ടതായി സിന്‍ ഫിന്‍  കൗണ്‍സിലര്‍ ജോനാദന്‍  ഗ്രഹാം  പറഞ്ഞു.   നിയമ നിര്‍മ്മാതാക്കള്‍ തന്നെ  ചട്ടം പാലിക്കാതിരിക്കുന്നത്  വിമര്ശനത്തിന് വഴിയ്ക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: