ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും ജോസഫ്

തിരുവനന്തപുരം: വിജിലന്‍സ് കോടതി ഉത്തരവിനോട് സഹകരിക്കുമെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.സി. ജോസഫ്. തനിക്കെതിരേയുള്ള പരാതി ബോധപൂര്‍വം കെട്ടിച്ചമച്ചതാണ്. ആരോപണത്തില്‍ കഴമ്പുണ്ടെന്നു തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറാണ്- കെ.സി. ജോസഫ് പറഞ്ഞു.

നേരത്തെ, കെ.സി. ജോസഫിനെതിരേ ദ്രുതപരിശോധന നടത്താന്‍ വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കിയിരുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിലാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഇരിട്ടി സ്വദേശി ഷാജിയാണ് പരാതി നല്‍കിയത്. കോഴിക്കോട് വിജിലന്‍സിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എംഎല്‍എയുടെ സ്വത്ത് ക്രമാതീതമായി വര്‍ധിച്ചതായാണ് പരാതിയിലെ ആരോപണം.

Share this news

Leave a Reply

%d bloggers like this: