ഐ എസ് 24 സിറിയന്‍ പൗരന്മാരെ കൊലപ്പെടുത്തി

ബെയ്‌റൂട്ട്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 24 സിറിയന്‍ പൗരന്മാരെ കൊലപ്പെടുത്തി. വടക്കന്‍ സിറിയയിലെ മന്‍ബിജ് നഗരത്തിനോട് ചേര്‍ന്ന ബുയിര്‍ ഗ്രാമത്തിലാണ് ഐ എസ് ആക്രമണം നടത്തിയത്. വെടിവെപ്പില്‍ 24 പ്രദേശവാസികളെ കൂട്ടക്കൊല ചെയ്ത ഭീകരര്‍ ഗ്രാമം പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു.

ടര്‍ക്കിഷ് അതിര്‍ത്തിക്കും ഐ എസിന്റെ ശക്തികേന്ദ്രമായ റാക്വ സിറ്റിക്കും ഇടയിലുള്ള പ്രദേശമാണ് ബുയിര്‍. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സില്‍ നിന്നും ഐ എസ് ഭീകരര്‍ ബുയിര്‍ ഗ്രാമം പിടിച്ചെടുത്തതായി സിറിയയിലെ മനുഷ്യാവകാശ നിരീക്ഷകര്‍ സ്ഥിരീകരിച്ചു. അമേരിക്കന്‍ പിന്തുണയുള്ള ഖുര്‍ദിഷ്അറബ് സഖ്യത്തിന്റെ അധീനതയിലായിരുന്ന ഗ്രാമമാണിത്.  വടക്കുപടിഞ്ഞാറന്‍ മന്‍ബിജിലെ നിരവധി ഗ്രാമങ്ങള്‍ ഐ എസിന്റെ നിയന്ത്രണത്തിലാണ്.

യു എസ് വ്യോമാക്രമണത്തിന്റെ പിന്തുണയോടെ കുര്‍ഷിദ്  അറബി പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ 130 ഓളം ഐ എസ് ഭീകരരെ കൊലപ്പെടുത്തുകയും മെയ് 31 ന് മന്‍ബിജ്  നഗരത്തെ മോചിപ്പിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സിറിയയില്‍ ഐ എസ് നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 2.80 ലക്ഷം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിനാളുകളാണ് പാര്‍പ്പിടം നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായിരിക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: