ആര്‍.എസ്.എസ് ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നടത്തിയാല്‍ തടയേണ്ടി വരുമെന്ന് കോടിയേരി

തിരുവനന്തപുരം: ആര്‍.എസ്.എസ് ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നടത്തിയാല്‍ തടയേണ്ടി വരുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസ് ക്ഷേത്രങ്ങളില്‍ എത്തിയാല്‍ ഐ.എസ് പള്ളിയിലെത്തും. ഇതിനെതിരെ സി.പി.ഐ.എം മുന്നോട്ടു വരുമെന്നും ആര്‍.എസ്.എസിനെ തടയാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും കോടിയേരി പറഞ്ഞു. ദേവസ്വം മന്ത്രിക്കെതിരായ ബി.ജെ.പിയുടെ ഉറഞ്ഞ് തുള്ളല്‍ ആര്‍.എസ്.എസിനെ രക്ഷിക്കാനാണെന്നും കോടിയേരി പറഞ്ഞു.

ഏതെങ്കിലും ക്ഷേത്ര കോമ്പൗണ്ടില്‍ ആര്‍.എസ്.എസ് ശാഖ നടത്തിയാല്‍ സി.പി.ഐ.എം റെഡ് വളണ്ടിയര്‍മാരും പരിശീലനം നടത്തുമെന്നും കോടിയേരി പറഞ്ഞു.

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിവരുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി നേരത്തെ പറഞ്ഞിരുന്നു.

ക്ഷേത്രങ്ങള്‍ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും കേന്ദ്രമാണ്. വിശ്വാസികളെ അകറ്റി, ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാനാണ് ശാഖയും ആയുധപരിശീലനവും നടത്തുകവഴി ആര്‍എസ്എസ് ശ്രമിക്കുന്നത്. നാടിന്റെ മതനിരപേക്ഷസ്വഭാവവും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി ക്ഷേത്രങ്ങളെ മാറ്റാന്‍ അനുവദിക്കില്ല. ഇതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: