ടൈറ്റാനിക് ദുരന്തത്തില്‍ മരിച്ചയാളുടെ കത്ത് ലേലത്തില്‍ വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്

 

ടൈറ്റാനിക് കപ്പല് ദുരന്തത്തില്‍ മരിച്ച വ്യക്തിയുടെ കത്ത് ഒരു കോടിയിലേറെ രൂപയ്ക്ക് ലേലത്തില്‍ വിറ്റു. കപ്പലിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാരനായ അലക്‌സാണ്ടരര്‍ ഒസ്‌കര്‍ ഹോള്വേഴ്‌സണ് തന്റെ അമ്മയ്ക്ക് എഴുതിയ കത്താണ് 166,000 ഡോളറിന് ലേലത്തില്‍ വിറ്റത്. കപ്പലല്‍ ദുരന്തത്തിന്റെ അവശേഷിപ്പുകളില്‍ ഏറ്റവും കൂടിയ തുകക്ക് വിറ്റു പോയതും ഈ കത്തായിരുന്നു.

1912 ഏപ്രില്‍ 13ന് എഴുതിയ ഈ കത്തില്‍ രാജകീയ കപ്പലിനെയും കപ്പലിലെ ഭക്ഷണത്തെയും സംഗീതത്തെയും കുറിച്ചെല്ലാമാണ് വ്യക്തമാക്കുന്നത്. അക്കാലത്തെ ധനികനായ അമേരിക്കന്‍ വ്യാപാരി ജോണ്‍ ജേക്കബ് ഓസ്റ്റര്‍ അടക്കമുള്ള യാത്രിക്കാര്‍ക്കൊപ്പമുള്ള അനുഭവങ്ങളും കത്തില്‍ വിവരിക്കുന്നു. വിചാരിച്ച പോലെ പോകുകയാണെങ്കില്‍ ബുധനാഴ്ച രാവിലെ ന്യൂയോര്‍ക്കിലെത്തുമെന്നും കത്തില്‍ പറയുന്നു.

1912 ഏപ്രില്‍ 14നാണ് മഞ്ഞുമലയില്‍ ഇടിച്ചതിനെ തുടര്‍ന്ന് ടൈറ്റാനിക് തകര്‍ന്നത്. കപ്പല്‍ ദുരന്തത്തില്‍ 1500ലേറെ ആളുകളാണ് മരിച്ചിരുന്നത്. ഹോഴ്‌സണിന്റെ മൃതദേഹത്തില്‍് നിന്ന് ലഭിച്ച കത്ത് കുടുംബാംഗങ്ങളായ ഹെന്ട്രി അല്ഡ്രിഡ്ജും മകനുമാണ് ലേലം നടത്തിയത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: