ശനിയാഴ്ച വൈകിട്ട് നാലിന് സഭയില്‍ യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി

ബെംഗളൂരു: ഭൂരിപക്ഷം തെളിയിക്കുന്ന കോണ്‍ഗ്രസ് ദള്‍ സഖ്യത്തിന്റെ കത്ത് അവഗണിച്ച് കര്‍ണാടകത്തില്‍ ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്യാനനുവദിച്ച യെദ്യൂരപ്പ നാളെ വൈകിട്ട് നാലിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി. അതേ സമയം യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ കോടതി റദ്ദാക്കിയില്ല. എന്നാല്‍ വിശ്വാസവോട്ടിന് സമയം നീട്ടിനല്‍കണമെന്നും രഹസ്യ വോട്ടെടുപ്പ് വേണമെന്നുമുള്ള ബി ജെ പിയുടെ ആവശ്യം കോടതി തളളി. യെദ്യൂരപ്പയെ മുഖ്യമന്ത്രിയാകാന്‍ അനുവദജിച്ച ഗവര്‍ണറുടെ നടപടി റദ്ദാക്കണം എന്നവശ്യപ്പെട്ട് കോണ്‍ഗ്രസും ജെ.ഡി.എസും സമര്‍പ്പിച്ച ഹര്‍ജിയില്‍ തീര്‍പ്പാക്കുകയായിരുന്നു സുപ്രീംകോടതി.  ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് എങ്ങനെയെന്ന് സുപ്രീംകോടതി ചോദിച്ചു. ഇതോടെ കോടതി വിധി ഫലത്തില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടിയായി.

ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബഞ്ച് ശനിയാഴ്ച നിയമസഭയില്‍ ഭൂരിപക്ഷം തേടാന്‍ ആവശ്യപ്പെട്ടത്. തിങ്കളാഴ്ച്ച വിശ്വാസവോട്ടെടുപ്പ് നടത്താമെന്ന ബി.ജെ.പിയുടെ വാദം കോടതി തള്ളി. നാളെത്തന്നെ വിശ്വാസവോട്ടെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേരത്തേ അറിയിച്ചിരുന്നു. തങ്ങളുടെ എം.എല്‍.എ.മാര്‍ക്ക് സുരക്ഷ ഒരുക്കണമെന്നും കോണ്‍ഗ്രസിന്റെ അഭിഭാഷകന്‍ മനു അഭിഷേഖ് സിംഗ് വി കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് സംസ്ഥാന ഡി.ജി.പി. നിയമസഭയുടെയും അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യം നല്‍കിയ പിന്തുണ കത്തില്‍ പാര്‍ട്ടി ലീഡര്‍മാരുടെ മാത്രം ഒപ്പേ ഉള്ളൂവെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞെങ്കിലും കോടതി അത് മുഖവിലയ്‌ക്കെടുത്തില്ല. നിലവിലുള്ള സ്ഥിതി നേരിടാന്‍ രണ്ട് മാര്‍ഗങ്ങളാണ് ജസ്റ്റിസ് എ.കെ. സിക്രി നിര്‍ദേശിച്ചത്. ഒന്നുകില്‍ നിയമത്തെ നേരിടണം. അല്ലെങ്കില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. നിയമസഭയിലെ വോട്ടെടുപ്പാണ് യഥാര്‍ത്ഥത്തില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

യെദ്യൂരപ്പ സര്‍ക്കാരിന് നിയമസഭയില്‍ നാളെ ഭൂരിപക്ഷം തെളിയിക്കാനാവുമോ എന്നു സുപ്രീം കോടതി നേരത്തേ ചോദിച്ചിരുന്നു. കര്‍ണാടകയില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഗവര്‍ണര്‍ ബി.ജെ.പിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നടക്കവെയാണ് കോടതിയുടെ ചോദ്യം വന്നത്.

ഗവര്‍ണ്ണര്‍ എന്തടിസ്ഥാനത്തിലാണ ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ വിളിച്ചതെന്ന് സുപ്രീം കോടതി ചോദിച്ചു. മനു അഭിഷേക് സിങ്വി, കപില്‍ സിബല്‍, പി.ചിദംബരം, ശാന്തിഭൂഷണ്‍, രാം ജഠ്മലാനി, മുകുള്‍ റോത്തഗി, പി.വി വേണുഗോപാല്‍ തുടങ്ങി സുപ്രീം കോതിയിലെ ഏറ്റവും പ്രഗത്ഭരായ അഭിഭാഷകരുടെ വന്‍ നിര തന്നെയാണ് ഇന്ന് വാദങ്ങളില്‍ പങ്കു ചേര്‍ന്നത്. നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാതെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയമിക്കാനുള്ള നയവുമായി പുതിയ സര്‍ക്കാര്‍ മുന്നോട്ടു പോവുന്നുണ്ട്. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി തല്‍ക്കാലം വേണ്ടെന്നും വിശ്വാസവോട്ടെടുപ്പിന് ശേഷം മതിയെന്നും കോടതി നിര്‍ദേശിച്ചു. വിശ്വാസ വോട്ടെടുപ്പ് പ്രോ ടൈം സ്പീക്കര്‍ നിയന്ത്രിക്കും. സഭയിലെഏറ്റവും മുതിര്‍ന്ന അംഗം പ്രോ ടൈം സ്പീക്കറാകണമെന്നും കോടതി നിര്‍ദേശിച്ചു.

കര്‍ണാടക നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ മന്ത്രിസഭ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതോടെയാണ് രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ കേസിന്റെ തുടക്കം. 104 അംഗങ്ങളുണ്ടെങ്കിലും കേവലഭൂരിപക്ഷത്തിന് ബി.ജെ.പി.ക്ക് എട്ട് അംഗങ്ങളുടെ കുറവുണ്ട്. എഴുപത്തെട്ട് അംഗങ്ങളുള്ള ബി.ജെ.പിയും 38 അംഗങ്ങളുള്ള ജെ.ഡി.എസും തിരഞ്ഞെടുപ്പിനു ശേഷം സഖ്യം രൂപീകരിച്ചതോടെയാണ് കര്‍ണാടക നിയമസഭയിലെ ഭൂരിപക്ഷം ആര്‍ക്കെന്ന ചോദ്യം ഉയര്‍ന്നത്.

മൂന്ന് സ്വതന്ത്രന്മാര്‍ മാത്രം വിജയിച്ച തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസം അംഗങ്ങളെ സ്വന്തം പാളയത്തില്‍ എത്തിക്കാനാണ് ബി.ജെ.പി. ശ്രമിച്ചത്. ഖനിവ്യവസായി ജനാര്‍ദനറെഡ്ഡിയുടെ സുഹൃത്ത് ബി. ശ്രീരാമുലിവിനെയാണ് ദൗത്യമേല്‍പ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, കോണ്‍ഗ്രസ്, ജെ.ഡി.എസ്. എം.എല്‍.എ.മാരെ ഹൈദരാബാദിലെ റിസോര്‍ട്ടിലും ഹോട്ടലിലുമായി പാര്‍പ്പിച്ചതോടെ നീക്കങ്ങള്‍ മന്ദഗതിയിലായി.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: