അമേത്തിയും കോണ്‍ഗ്രസിനെ കൈവിടുന്നു

യു.പി : തകര്‍ച്ചയുടെ ആഴം അറിഞ്ഞ കോണ്‍ഗ്രിസിന് മേല്‍ മറ്റൊരു പതനമായി അമേത്തി മാറുന്നു. വര്‍ഷങ്ങളായി കോണ്‍ഗ്രസ് പരാമ്പര്യമുള്ള അമേത്തി ഇത്തവണ ബി ജെ പി യുടെ കൂടെ ആയിരുന്നു. എന്നാല്‍ അതിലേക്ക് നയിച്ച കാരണങ്ങളുടെ ചുരുളഴിയുകയാണ്. അമേത്തിയില്‍ കോണ്‍ഗ്രസിന് വന്‍ സ്വാധീനം കെട്ടിപ്പടുത്ത ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം കൂടി ബി.ജെ.പി യിലേക്ക് ചുവടുമാറ്റം നടത്തുന്നു. അമേത്തിയില്‍ ഏറെ സ്വാധീനമുള്ള സഞ്ജയ് സിങും ഭാര്യ അമിതയും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു.

രാജീവ്ഗാന്ധിയുടെ പ്രിയ സുഹൃത്തും, രാജകുടുംബാംഗവുമാണ് സഞ്ജയ് സിങ്. രാജ്യസഭാംഗം കൂടിയായിരുന്നു സഞ്ജയ്. ഇത്തവണത്തെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ സഞ്ജയ് സിങ് പാര്‍ട്ടിപ്രവര്‍ത്തങ്ങള്‍ക്ക് സജീവമായില്ല എന്ന ആരോപണം ഉണ്ടായിരുന്നു. ഇത് ബി. ജെ പി യിലേക്കുള്ള ചുവട്മാറ്റത്തിന്റെ ഭാഗമായിരുന്നു എന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ സഞ്ജയ് സിങും ഭാര്യയും ബി.ജെ.പി യില്‍ ചേരും. കോണ്‍ഗ്രസ് ഇപ്പോഴും ഭൂതകാലത്തില്‍ നില്കുന്നു; ഇന്ന് രാജ്യം മോദിക്കൊപ്പമാണ്. അതുകൊണ്ട് താനും മോദിക്കൊപ്പം ചേരുന്നു; സഞ്ജയ് മാധ്യമങ്ങളോട് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: