കേരളത്തോടൊപ്പം അയല്‍ സംസ്ഥാനങ്ങളിലും കലിതുള്ളി കാലവര്‍ഷം : മൈസൂരില്‍ പെയ്തത് സാധാരണനത്തെക്കാള്‍ അഞ്ചിരട്ടി മഴ

മൈസൂര്‍ : വടക്കന്‍ കേരളത്തില്‍ പെയ്ത കനത്തമഴ വന്‍ നാശം വിതച്ചപ്പോള്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലും കാലവര്‍ഷം കലിതുള്ളി പെയ്യുന്നു. സംസ്ഥാനത്ത് ഉരുള്‍പൊട്ടലുള്‍പ്പെടെ രൂക്ഷമായ പ്രകൃതി ദുരന്തങ്ങഴുണ്ടായ എട്ടാം തീയ്യതി കര്‍ണാടകയില്‍ രേഖപ്പെടുത്തിയത് വലിയ മഴയുടെ തോത്. കര്‍ണാടകയില്‍ ആകമാനം സാധാരണയില്‍ നിന്നും അഞ്ചിരട്ടി മഴയാണ് പെയ്തത്. 12 ജില്ലകളെയും മഴ ബാധിച്ചു

ഓഗസ്റ്റ് 9 ലെ റിപ്പോര്‍ട്ട് പ്രകാരം 20 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തെക്കന്‍ കര്‍ണാടകയിലെ പ്രധാന നഗരവും കേരളത്തോട് അടുത്ത പ്രദേശവുമായ മൈസൂരുവിലാണ് മഴയുടെ ഏറ്റവും വലിയ തോത് രേഖപ്പെടത്തിയത്. 62.2 മില്ലീ മീറ്ററാണ് മൈസൂരുവിലെ സാധരണ മഴയുടെ തോത്. എന്നാല്‍ 8ാം തീയ്യതി രേഖപ്പെടത്തിയത് ഇതിന്റെ 3176 ശതമാനം അധികമാണ്. പ്രതിദിന കണക്കുപ്രകാരം ഇത് 32 മടങ്ങ് അധികമാണെന്നാണ് വിലയിരുത്തല്‍. ദര്‍വാദ് മേഖലയില്‍ 85.9 മില്ലി മീറ്ററാണ് സാധാരണ തോതെങ്കില്‍ കഴിഞ്ഞ ദിവസം പെയ്തതത് 22 മടങ്ങ് അധികമാണ്. അതായത് 2222 ശതമാനം കൂടുതല്‍.

180.3 മില്ലി മീറ്റര്‍ മഴയാണ് രണ്ട് തവണ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ നേരിട്ട കൊടകില്‍ ലഭിച്ചത്. ഇവിടെ നാലുപേര്‍ മരിക്കുകയും ചെയ്തു. സാധാരണ തോതിനേക്കാള്‍ 700 ശതമാനം അധികമായി മഴ രേഖപ്പെടുത്തി. അതേസമയം, ഓഗസ്റ്റ് ആദ്യവാരം മുതലുള്ള കണക്കുകള്‍ പ്രകാരവും മഴയുടെ തോതില്‍ വലിയ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ തോതിനേക്കാള്‍ 128 മടങ്ങ് മഴ രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍ പറയുന്നു.
ഇതേ ദിവസങ്ങളില്‍ ആന്ധ്രാ, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാങ്ങളിലും മഴ ശക്തമായിരുന്നു.

Share this news

Leave a Reply

%d bloggers like this: