2026-ലെ മികച്ച കാർ ഏത്? ഫൈനൽ മത്സരത്തിൽ ഈ ഏഴ് വാഹനങ്ങൾ

യൂറോപ്പിലെ Car of the Year 2026-നുള്ള ചുരുക്കപ്പട്ടികയിൽ ഏഴ് വാഹനങ്ങൾ. Citroën C5 Aircross, Dacia Bigster, Fiat Grande Panda, Kia EV4, Mercedes-Benz CLA, Renault 4, Škoda Elroq എന്നിവയാണ് അവസാന പട്ടികയിൽ ഇടം നേടിയ കാറുകൾ. യൂറോപ്പിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള 59 ജൂറി അംഗങ്ങൾ ചേർന്നാണ് 35 പുത്തൻ കാറുകളിൽ നിന്നും ഏഴ് എണ്ണത്തിനെ ഷോർട്ട് ലിസ്റ്റ് ചെയ്തത്. ഇവയിൽ ആറെണ്ണത്തിനും ഫുള്ളി ഇലക്ട്രിക് മോഡലുകളും ഉണ്ട്. എന്നാൽ … Read more

വിപണിയിൽ നിയമവിരുദ്ധമായ ഇടപെടൽ: പ്രമുഖ ബ്രാൻഡുകളായ ഗൂച്ചിക്കും, ക്ലോയിക്കും, ലോവെയ്ക്കും 157 മില്യൺ യൂറോ പിഴയിട്ട് യൂറോപ്യൻ കമ്മീഷൻ

മറ്റ് സ്വതന്ത്ര റീട്ടെയിലര്‍മാരെ നിയമവിരുദ്ധമായി നിയന്ത്രിക്കാന്‍ ശ്രമിച്ചതിന് ഗൂച്ചി, ക്ലോയി, ലോവെ എന്നീ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് 157 മില്യണ്‍ യൂറോ പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍. കമ്പനികളില്‍ 2023 ഏപ്രിലില്‍ നടത്തിയ മിന്നല്‍ റെയ്ഡിലാണ് യൂറോപ്യന്‍ കമ്മീഷന്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. പിന്നാലെ 2024 ജൂലൈയില്‍ ഈ കമ്പനികള്‍ക്കെതിരെ അന്വേഷണമാരംഭിക്കുകയും ചെയ്തിരുന്നു. സ്വതന്ത്ര റീട്ടെയിലര്‍മാര്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഇടങ്ങളില്‍ സാധനങ്ങള്‍ക്ക് സ്വന്തമായി വില നിശ്ചയിക്കുന്നത് തടയുന്ന തരത്തിലായിരുന്നു നടപടി നേരിട്ട കമ്പനികളുടെ ഇടപെടല്‍. ഇത് സാധനങ്ങളുടെ വില വര്‍ദ്ധിക്കാനും, ഉപഭോക്താക്കള്‍ക്ക് … Read more

പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് യുകെ, കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ; ഇസ്രായേലിന് തിരിച്ചടി

യുഎന്‍ ഉച്ചകോടി നടക്കുന്നതിന് തൊട്ടുമുമ്പായി പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് യുകെ, കാനഡ, ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍. ഗാസയില്‍ ഇസ്രായേല്‍ കടന്നാക്രമണം തുടരുന്നതിനിടെയാണ് നടപടി. ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി, രണ്ട് രാജ്യങ്ങളാക്കി ഇവയെ മാറ്റുക എന്നത് അംഗീകരിക്കുന്നതായി യുകെയും, കാനഡയും, ഓസ്‌ട്രേലിയയും, പോര്‍ച്ചുഗലും പറഞ്ഞു. എന്നാല്‍ പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാന്‍ ഒരിക്കലും സമ്മതിക്കില്ല എന്ന നിലപാടാണ് ഇസ്രായേല്‍ ആവര്‍ത്തിക്കുന്നത്. വെസ്റ്റ് ജോര്‍ദാന്റെ അതിര്‍ത്തിയില്‍ പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കില്ലെന്ന് ഇസ്രായേല്‍ പ്രധനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഇസ്രായേലിന് … Read more

ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് നേരെ വെടിവച്ച ആൾക്ക് ജീവപര്യന്തം തടവ്; 34 വർഷത്തേയ്ക്ക് പരോളും ഇല്ല

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിയടക്കം നാല് പേരെ വെടിവച്ച് പരിക്കേല്‍പ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവ്. പ്രതിയായ ബ്രിട്ടീഷ് പൗരന്‍ ജാവോണ്‍ റൈലിക്ക് 34 വര്‍ഷത്തേയ്ക്ക് പരോള്‍ നല്‍കരുതെന്നും വിധിയില്‍ യുകെയിലെ കോടതി വ്യക്തമാക്കി. 2024 മെയ് 29-ന് രാത്രി കിഴക്കന്‍ ലണ്ടനിലെ ഹാക്‌നിയിലുള്ള റസ്റ്ററന്റില്‍ മാതാപിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കവേയായിരുന്നു 33-കാരനായ റൈലി മലയാളിയായ, ലിസേല്‍ മരിയയ്ക്ക് (9) നേരെ വെടിയുതിര്‍ത്തത്. യുകെയില്‍ ലഹരിവിതരണക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് വെടിവെപ്പിലേയ്ക്ക് നയിച്ചത്. റസ്റ്ററന്റിന് പുറത്തിരിക്കുകയായിരുന്ന മൂന്ന് പേരെയായിരുന്നു പ്രതിയായ റൈലി ലക്ഷ്യമിട്ടിരുന്നതെങ്കിലും, … Read more

യുകെയിൽ സിഖ് യുവതിയെ ബലാത്സംഗം ചെയ്തു, സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാനും ആക്രോശം

യുകെയില്‍ സിഖ് യുവതിയെ ബലാത്സംഗം ചെയ്യുകയും, വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരായ രണ്ട് പുരുഷന്മാര്‍ ചേര്‍ന്നാണ് ഓള്‍ഡ്ബറിയിലെ ടേം റോഡിന് സമീപത്ത് വച്ച് ചൊവ്വാഴ്ച പകല്‍ 8.30-ഓടെ യുവതിയെ ആക്രമിച്ചത്. സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിപ്പോകാനും പ്രതികള്‍ യുവതിക്ക് നേരെ ആക്രോശിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ്. പ്രതികളായ ഇരുവരും വെളുത്ത വര്‍ഗ്ഗക്കാരാണെന്നാണ് വിവരം. കഴിഞ്ഞ ഏതാനും മാസങ്ങളായി യുകെയില്‍ നടക്കുന്ന വംശീയ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഈ സംഭവവും. പ്രത്യേകിച്ച് സിഖുകാര്‍ക്ക് … Read more

യൂറോപ്പിലെ യുവാക്കളിൽ പ്രധാന മരണ കാരണം ആത്മഹത്യ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

യൂറോപ്പിലെ ചെറുപ്പക്കാരുടെ പ്രധാന മരണകാരണം ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്. ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യൂറോഫൗണ്ട് (Eurofound) നടത്തിയ പഠനത്തിലാണ് കോവിഡ്-19-ന് മുമ്പ് യൂറോപ്പില്‍ ആത്മഹത്യകള്‍ കുറഞ്ഞിരുന്നുവെങ്കിലും, ഇപ്പോഴത് വീണ്ടും വര്‍ദ്ധിച്ചിരിക്കുന്നതായി മനസിലാക്കാന്‍ കഴിയുന്നത്. ജോലിയുടെ സ്വഭാവം ഡിജിറ്റല്‍ രൂപത്തിലേയ്ക്ക് മാറിയത്, കാലാവസ്ഥാ വ്യതിയാനങ്ങള്‍, ജീവിതസാഹചര്യത്തിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം യൂറോപ്പിലെ ജനങ്ങളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സാമൂഹിക അരക്ഷിതാവസ്ഥ, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയും പ്രധാന കാരണങ്ങളാണ്. ആരോഗ്യമേഖല, സോഷ്യല്‍ സര്‍വീസ് എന്നീ ജോലികളില്‍ ഏര്‍പ്പെടുന്നവരും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, സാമൂഹികമായും, സാമ്പത്തികമായും താഴ്ന്ന … Read more

ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്ക് പരമാവധി 15% നികുതി; അന്തിമ ഇയു-യുഎസ് വ്യാപാര കരാറിൽ അയർലണ്ടിന് ആശ്വാസം

യുഎസ്-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറില്‍ അന്തിമതീരുമാനം വ്യക്തമാക്കി ഇരു കക്ഷികളും സംയുക്ത പ്രസ്താവന പുറത്തിറക്കി. ഇതില്‍ അയര്‍ലണ്ടിന്റെ ഏറ്റവും വലിയ ആശങ്കയായിരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ ഭീമമായ യുഎസ് നികുതി, പരമാവധി 15% ആക്കി നിശ്ചയിച്ചതിനെ ഐറിഷ് നേതാക്കള്‍ സ്വാഗതം ചെയ്തു. പുതിയ കരാര്‍ യൂറോപ്യന്‍ യൂണിയന്റെ വിജയമാണെന്ന് ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പ്രതികരിച്ചു. കരാര്‍ പ്രകാരം ഇയുവില്‍ നിന്നുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ യുഎസ് പരമാവധി 15% നികുതിയാണ് ചുമത്തുക. സെമി കണ്ടക്ടറുകള്‍, … Read more

അയർലണ്ടിലെ മോർട്ട്ഗേജ് പലിശനിരക്ക് വീണ്ടും കുറഞ്ഞു; ഫസ്റ്റ് ടൈം ബയർമാർക്ക് ആശ്വാസം

അയർലണ്ടിലെ മോർട്ട്ഗേജ് പലിശനിരക്ക് വീണ്ടും കുറഞ്ഞ് 2023 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ. 2024 ജൂൺ മാസത്തിൽ 4.11% ആയിരുന്ന മോർട്ട്ഗേജ് നിരക്ക് നിലവിൽ 3.60% ആയാണ് കുറഞ്ഞിരിക്കുന്നത് എന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. അതേസമയം യൂറോസോൺ ആവറേജ് ആയ 3.29 ശതമാനത്തേക്കാൾ അയർലണ്ടിലെ മോർട്ട്ഗേജ് റേറ്റ് ഉയർന്നു തന്നെ നിൽക്കുകയാണ്. യൂറോസോണിൽ മോർട്ട്ഗേജ് നിരക്ക് ഏറ്റവും കുറവുള്ള രാജ്യം മാൾട്ട ആണ്- 1.72%. 4.15% ഉള്ള ലാത്വിയ ആണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ. രാജ്യത്ത് … Read more

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം ഏത്? പട്ടിക പുറത്ത്

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ട് കോസ്റ്റ് ഓഫ് ലിവിങ് ഡാറ്റാബേസ് വെബ്‌സൈറ്റായ Numbero. പട്ടികയിലെ ആദ്യ മൂന്ന് നഗരങ്ങളും യുനൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ (യുഎഇ) ആണ്. 100-ല്‍ 88.8 പോയിന്റുമായി യുഎഇയിലെ അബുദാബി ആണ് സേഫ്റ്റി ഇന്‍ഡക്‌സില്‍ ഒന്നാമത്. യുഎഇയിലെ തന്നെ അജ്മാന്‍ (85.5) രണ്ടാം സ്ഥാനവും, ഷാര്‍ജ (84.4) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ദോഹ (ഖത്തര്‍), ദുബായ് (യുഎഇ), റാസല്‍ ഖൈമ (യുഎഇ), തായ്‌പേയ് (തായ്‌വാന്‍), മക്‌സറ്റ് (ഒമാന്‍), ദി ഹേഗ് (നെതര്‍ലണ്ട്‌സ്), … Read more

‘ഗാസയിൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും’: നിലപാട് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടന്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സ്‌കോട്‌ലണ്ടില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വെടിനിര്‍ത്തല്‍ ശ്രമങ്ങളെ ബ്രിട്ടന്‍ പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയിലെ മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിനായി ഇസ്രായേല്‍ ഐക്യരാഷ്ട്രസംഘടന അടക്കമുള്ളവരെ അനുവദിക്കണമെന്നും, ബന്ദികളാക്കി വച്ചിരിക്കുന്നവരെ ഹമാസ് ഉടന്‍ തന്നെ മോചിപ്പിക്കണമെന്നും സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയിലെ ഭരണത്തില്‍ ഹമാസ് ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി … Read more