ഡല്‍ഹിയില്‍ വീണ്ടും ഹിറ്റ് ആന്‍ഡ് റണ്‍ അപകടം…മൃതദേഹവുമായി ബന്ധുക്കള്‍ റോഡ് ഉപരോധിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വഴിയാത്രക്കാരനെ ബി.എം.ഡബ്ല്യു ഇടിച്ച് കൊന്ന സംഭവത്തില്‍ കൊന്ന സംഭവത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ റോഡ് ഉപരോധിച്ചു. ഇരുപതുകാരനായ ഗുല്‍ഫാമാണ് കഴിഞ്ഞ ദിവസം ബി.എം.ഡബ്ല്യു ഇടിച്ച് മരിച്ചത്. ഇയാളുടെ മൃതദേഹവുമായി ബന്ധുക്കള്‍ നോയിഡ സ്റ്റേഡിയത്തിന് സമീപത്തെ റോഡ് ഉപരോധിച്ചു.

ശനിയാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവമുണ്ടായത്. അമിത വേഗത്തില്‍ പാഞ്ഞുവന്ന ബി.എം.ഡബ്ല്യു ഇടിച്ച് ഗുല്‍ഫാമിനും മറ്റ് മുന്ന് പേര്‍ക്കുമാണ് പരുക്കേറ്റത്. ചികിത്സയിലിരിക്കെയാണ് ഗുല്‍ഫാം മരണത്തിന് കീഴടങ്ങിയത്. നോയിഡയിലെ സെക്ടര്‍ 39 ഏരിയയില്‍ ജിം ഉടമയായ വിനോദ് എന്നയാളാണ് കാറോടിച്ചത്. നീതു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം.

അപകടത്തിന് ശേഷം വാഹനം ഉപേക്ഷിച്ച് രക്ഷപെട്ട വിനോദ് ഒളിവിലാണ്. ഡല്‍ഹിയില്‍ കഴിഞ്ഞ ആഴ്ചയും സമാനമായ അപകടമുണ്ടായിരുന്നു. റോഡ് ക്രോസ് ചെയ്യുന്നതിനിടെ സിദ്ധാര്‍ത്ഥ ശര്‍മ എന്ന യുവാവ് പ്രായപൂര്‍ത്തിയാകാത്ത ബാലന്‍ ഓടിച്ച വാഹനം ഇടിച്ച് മരിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: