ഷെറിന്‍ മാത്യൂസിനെ അടക്കം ചെയ്തു സ്ഥലം വെളിപ്പെടുത്തി ബന്ധുക്കള്‍

 

യു.എസിലെ ടെക്സസില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിനെ അടക്കംചെയ്ത സ്ഥലം ബന്ധുക്കള്‍ വെളിപ്പെടുത്തി. ടെക്സസ് ഡാളസിലെ ടറന്റൈന്‍-ജാക്സണ്‍- മോറോ സെമിത്തേരിയിലാണ് കുട്ടിയെ സംസ്‌കരിച്ചത്. ഒക്ടോബര്‍ 31നായിരുന്നു ഷെറിന്റെ സംസ്‌കാരചടങ്ങ്. സ്ഥലത്ത് സംഘര്‍ഷസാധ്യതയും മാധ്യമങ്ങളുടെ ശ്രദ്ധയും കണക്കിലെടുത്ത് തികച്ചും സ്വകാര്യമായായിരുന്നു സംസ്‌കാരചടങ്ങ്. വളര്‍ത്തമ്മ സിനി മാത്യൂസും അടുത്ത ബന്ധുക്കളും മാത്രമാണ്  ചടങ്ങില്‍ പങ്കെടുത്തത്.

അതേസമയം ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ മലയാളി ദമ്പതികളായ വെസ്ലിയും സിനിയും സ്വന്തം മകളെ കാണുന്നത് കോടതി വിലക്കി. മകളെ കാണണമെന്നാവശ്യപ്പെട്ട് ഇരുവരും സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. ഷെറിന്റെ വളര്‍ത്തഛനും അമ്മയുമാണ് വെസ്ലിയും സിനിയും.

യു.എസിലെ ടെക്സാസില്‍ ഷെറിന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മാതാപിതാക്കളുടെ ഉത്തരവാദിത്തം നിറവേറ്റാനാവില്ലെനും ഷെറിന്റെ മരണത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മകളെ കാണാനുള്ള അവസരം കോടതി നിഷേധിച്ചത്. ബന്ധുക്കള്‍ക്കൊപ്പമാണ് മകള്‍ കഴിയുന്നത്.

ഡാളസിലെ വീട്ടില്‍നിന്ന് ഒക്ടോബര്‍ ഏഴിന് കാണാതായ ഷെറിന്റെ മൃതദേഹം രണ്ടാഴ്ചക്കുശേഷം വീടീന് സമീപത്തെ ഓടയില്‍നിന്ന് കണ്ടുകിട്ടുകയായിരുന്നു. വെസ്ലിക്കെതിരെ ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്ന കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: