ലോകപ്രശസ്ത സാഹിത്യക്കാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം .ന്യൂയോര്‍ക്കിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം നടന്നത്. റുഷ്ദി പൊതുവേദിയിൽ സംസാരിക്കവെ വേദിയിലേക്ക് കയറി വന്ന അക്രമി ആയുധമുപയോഗിച്ച് കഴുത്തിന് കുത്തുകയായിരുന്നു.
രണ്ട് തവണ കുത്തേറ്റതോടെ റുഷ്ദി നിലത്ത് വീഴുകയും ഉടൻ ആശുപത്രിലേക്ക് മാറ്റുകയും ചെയ്തു. അക്രമിയെ ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.സാത്താനിക് വേഴ്‌സ് എന്ന വിവാദ പുസ്തകത്തിന്റെ പേരില്‍ വര്‍ഷങ്ങളായി വധഭീഷണി നേരിടുന്നയാളാണ് സല്‍മാന്‍ റുഷ്ദി. 1988 മുതല്‍ പ്രത്ത് പുസ്തകം ഇറാനില്‍ നിരോധിച്ചിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു ഇറാൻ പുസ്തകം നിരോധിച്ചത്.
ഇറാനിലെ ചില സംഘടനകള്‍ സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.