ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ കൊല്ലാന്‍ സമ്മതിച്ച അമ്മ ആത്മഹത്യ ചെയ്തു, നൊമ്പരം സഹിക്കാനാവാതെ

ഡബ്ലിന്‍:ഗര്‍ഭത്തിലുള്ള കൊന്നു കളയുവാന്‍ തീരുമാനിച്ച അമ്മ പിന്നീട് ഗര്‍ഭചിദ്രത്തെ ഓര്‍മ്മിപ്പിക്കുന്ന ഗാനം കേട്ടതോടെ ആത്മഹത്യ ചെയ്തു. കാമുകനുമായുള്ള ബന്ധം 5 മാസങ്ങള്‍ക്കുളില്‍ അവസാനിച്ചപ്പോള്‍ അയാള്‍ സമ്മാനിച്ച കുഞ്ഞിനേയും കൊന്നു കളയുവാന്‍ തീരുമാനിച്ച 21 കാരിയായ ജെഡെ റീസ് ആണ് ഗര്‍ഭഛിദ്രം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് മുന്‍പില്‍ ചോദ്യം എറിഞ്ഞ് സ്വയം ജീവന്‍ ഒടുക്കിയത്.

ഒരു കുഞ്ഞിന്റെ അമ്മ ആയിരുന്ന ജെഡെ ഗര്‍ഭചിദ്രം ചെയ്ത ശേഷം മുതല്‍ വളരെ മാനസിക പിരിമുറുക്കത്തില്‍ ആയിരുന്നു എന്ന് ഇവരുടെ അമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി.എന്നാല്‍ കഴിഞ്ഞ ദിവസം യൂ ട്യുബിലെ എഡ് ഷീറന്റെ സ്മാള്‍ ബംമ്പ് എന്ന ഗാനം കേട്ടതോടെ താന്‍ ചെയ്ത പാതകത്തിന്റെ നൊമ്പരത്തില്‍ അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

 

മരണക്കുറിപ്പില്‍ ജെഡെ താന്‍ അനുഭവിച്ച മാനസിക നൊമ്പരത്തിന്റെ വിവരണം തന്റെ അമ്മയ്ക്കും 2 വയസുള്ള മകനും എഴുതിയിട്ടുണ്ട്.ഗാനത്തിലെ പാട്ടുകാരന്‍ വിവരിക്കുന്നത് മുഴുവന്‍ എന്നെ കുറിച്ചാണ് ഒടുവില്‍ അവള്‍ കുറിപ്പില്‍ എഴുതി ചേര്‍ത്തു.

ആദ്യ ബന്ധം വേര്‍പിരിഞ്ഞ ജെഡെ മാനസിക പിരിമുറുക്കത്തില്‍ ആയിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.എന്നാല്‍ 2015 ല്‍ അവള്‍ മറ്റൊരാളെ കണ്ടെത്തിയെങ്കിലും ഗര്‍ഭിണിയായി 4 മാസത്തില്‍ ഇയാള്‍ വേര്‍പിരിഞ്ഞു.ഇതാണ് ജെഡെയെ ഈ തീരുമാനത്തിലെത്തിച്ചെത്.

മാഞ്ചസ്റ്റര്‍ സ്വദേശിനിയായ ജെഡെ അവശേഷിപ്പിക്കുന്നത് നിരവധി ചോദ്യങ്ങളും ഉത്തരങ്ങളുമാണ്. പ്രത്യേകിച്ച് ഗര്‍ഭഛിദ്രം നിയമ വിധേയമായ ഇംഗ്ലടിനും, ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍ക്കും.

Share this news

Leave a Reply

%d bloggers like this: