പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

തിരുവനന്തപുരം: പിണറായി വിജയന്‍ അടുത്ത മുഖ്യമന്ത്രിയാകും. വി.എസ്.അച്യുതാനന്ദനെ കേന്ദ്രനേതൃത്വം ഇക്കാര്യം അറിയിച്ചു. വിഎസ് എതിര്‍പ്പൊന്നും അറിയിക്കാതെ മടങ്ങി. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമുണ്ടായത്. കേന്ദ്രനേതൃത്വം വിഎസിനെ യോഗത്തിലേക്ക് വിളിച്ചുവരുത്തി തീരുമാനം അറിയിക്കുകയായിരുന്നു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്നായിരുന്നു സംസ്ഥാനനേതൃത്വത്തിന്റെ നിലപാട്. കേന്ദ്രനേതൃത്വത്തിനും ഇതിനോട് അനുഭാവപൂര്‍ണമായ നിലപാടാണുണ്ടായിരുന്നത്. ഇതാണ് പിണറായിയെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, എസ്.രാമചന്ദ്രന്‍ പിള്ള, പ്രകാശ് കാരാട്ട് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയിട്ടുണ്ട്.

വിഎസ് മുഖ്യമന്ത്രിയാകാന്‍ സന്നദ്ധത അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയാകാമെന്ന് അദ്ദേഹം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരെയും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കും. തോമസ് ഐസക്, ജി.സുധാകരന്‍, കെ.കെ ഷൈലജ, ഇ.പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, എ.കെ.ബാലന്‍, എം.എം മണി, എസ്.ശര്‍മ, പി.ശ്രീരാമകൃഷ്ണന്‍, ടി.പി.രാമകൃഷണന്‍, എ.സി.മൊയ്തീന്‍, കെ.ടി. ജലീല്‍, സുരേഷ് കുറുപ്പ്, രാജു എബ്രഹാം എന്നിവരെ മന്ത്രിസ്ഥാനത്തേക്കു സിപിഎം പരിഗണിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: