ഫ്രാൻസിലെ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് മുന്നേറ്റം; മാക്രോണിന്റെ പാർട്ടി രണ്ടാമത്, തീവ്ര വലതുപക്ഷ വാദികൾ മൂന്നാം സ്ഥാനത്ത്

ഫ്രാന്‍സില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് മികച്ച നേട്ടം. ഇടത് പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യം 181 സീറ്റുകളാണ് നേടിയത്. പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ മധ്യപക്ഷമായ റിനെയ്‌സന്‍സ് പാര്‍ട്ടി 160-ലേറെ സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം കൈവരിക്കുമെന്ന് ഏവരും കരുതിയിരുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിക്ക് സീറ്റുകള്‍ കാര്യമായി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചെങ്കിലും, 143 സീറ്റുകളുമായി മൂന്നാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ല. അതേസമയം 577 … Read more

യുകെ പൊതുതെരഞ്ഞെടുപ്പ്: വൻ വിജയം നേടി ലേബർ പാർട്ടി, തകർന്നടിഞ്ഞ് ഋഷി സുനകിന്റെ കൺസർവേറ്റിവ്സ്

യുകെ പൊതുതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ലേബര്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. നിലവിലെ പ്രധാനമന്ത്രിയായ ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞു. ഏറ്റവും പുതിയ കണക്കുളനുസരിച്ച് 650 എംപിമാരുള്ള ഹൗസ് ഓഫ് കോമണ്‍സില്‍ 410 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി നേടിക്കഴിഞ്ഞു. വെറും 118 സീറ്റുകളില്‍ മാത്രമേ കണ്‍സര്‍വേറ്റീവ്‌സിന് വിജയിക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നത് എക്‌സിറ്റ് പോള്‍ ഫലങ്ങളെ അതേപടി ശരിവയ്ക്കുന്നതാണ്. 326 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഇതോടെ ലേബര്‍ പാര്‍ട്ടിയുടെ കെയര്‍ സ്റ്റാമര്‍ പുതിയ യുകെ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. … Read more

യുകെയിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി ഋഷി സുനകിന്റെ എതിരാളികളായ ലേബർ പാർട്ടി വമ്പൻ ജയം നേടുമെന്ന് എക്സിറ്റ് പോളുകൾ

യുകെയില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിന്റെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ്‌സാണ് കഴിഞ്ഞ 14 വര്‍ഷമായി യുകെയില്‍ ഭരണത്തിലിരിക്കുന്നത്. എന്നാല്‍ വലിയ രീതിയിലുള്ള ഭരണവിരുദ്ധവികാരം രാജ്യത്തുണ്ടെന്നും, എതിരാളികളായ ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നുമാണ് എക്‌സിറ്റ് പോളുകള്‍. നാളെയാണ് ഫലം അറിയുക. ഋഷി സുനക് ഇത്തവണയും മത്സര രംഗത്തുണ്ടെങ്കിലും ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കെയര്‍ സ്റ്റാമര്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 650 അംഗ ഹൗസ് ഓഫ് കോമണ്‍സില്‍ 400 സീറ്റിലധികം ലേബര്‍ പാര്‍ട്ടി നേടുമെന്നാണ് പ്രവചനം. … Read more

അയർലണ്ടിന്റെ പുതിയ ഇയു കമ്മീഷണറായി ധനമന്ത്രി മൈക്കൽ മക്ഗ്രാത്ത്

അയര്‍ലണ്ടിന്റെ പുതിയ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണറായി നിലവിലെ ധനകാര്യമന്ത്രി മൈക്കേല്‍ മക്ഗ്രാത്ത്. മക്ഗ്രാത്തിനെ ഇയു കമ്മീഷണറായി നിയമിക്കാന്‍ സര്‍ക്കാര്‍ സഖ്യകക്ഷികള്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നിലവിലെ കമ്മീഷണറായ Fine Gael-ന്റെ Mairead McGuinness-ന് പകരമായി Fianna Fail-ന്റെ മക്ഗ്രാത്ത് സ്ഥാനമേറ്റെടുക്കും. നേരത്തെ ഇയു Economic and Financial Affairs Council (ECOFIN)-ല്‍ അടക്കം അയര്‍ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുള്ള മക്ഗ്രാത്ത്, യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇയു കമ്മീഷണറാകുന്നതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കും. യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും ഉന്നത … Read more

ചരിത്രപരമായ ‘പ്രകൃതി പുനഃസ്ഥാപന നിയമം’ യൂറോപ്യൻ യൂണിയൻ അംഗീകരിച്ചു

പ്രകൃതി പുനഃസ്ഥാപന നിയമം (Nature Restoration Law) അംഗീകരിച്ച് യൂറോപ്യന്‍ യൂണിയന്‍. ലക്‌സംബര്‍ഗില്‍ തിങ്കളാഴ്ച രാവിലെ നടന്ന യോഗത്തിലാണ് 20 ഇയു അംഗരാജ്യങ്ങളിലെ പരിസ്ഥിതിവകുപ്പ് മന്ത്രിമാര്‍ നിയമം അംഗീകരിക്കുന്നതായി തീരുമാനമെടുത്തത്. അതേസമയം സ്വീഡന്‍, ഫിന്‍ലന്‍ഡ്, നെതര്‍ലണ്ട്‌സ്, ഇറ്റലി, ഹംഗറി എന്നിവര്‍ നിയമത്തിന് എതിരെ വോട്ട് ചെയ്തു. ബെല്‍ജിയം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. 2030-ഓടെ തങ്ങളുടെ രാജ്യത്തെ കരയിലും, കടലിലുമുള്ള അഞ്ചില്‍ ഒരു ഭാഗം പ്രകൃതി എങ്കിലും പുനഃസ്ഥാപിക്കുക എന്നതാണ് നിയമം അനുശാസിക്കുന്നത്. 2050-ഓടെ എല്ലാ ആവാസവ്യവസ്ഥയെയും പുനര്‍നിര്‍മ്മിക്കാനും … Read more

തെരഞ്ഞെടുപ്പ് പൂരം കൊടിയിറങ്ങി; അയർലണ്ടിലെ പുതിയ യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ ഇവർ

അയര്‍ലണ്ടില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രതിനിധികള്‍ക്ക് വേണ്ടി നടന്ന തെരഞ്ഞെടുപ്പിലെ എല്ലാ സീറ്റുകളിലും വിജയികളായി. ഞായറാഴ്ച ആരംഭിച്ച വോട്ടെണ്ണലില്‍ ആകെയുള്ള 14 സീറ്റുകളിലെയും വിജയികളെയും അഞ്ച് ദിവസം നീണ്ടുനിന്ന എണ്ണലിലൂടെ തെരഞ്ഞെടുത്തു. ഇന്ന് പുലര്‍ച്ചെ 3.10-നാണ് അവസാന എംഇപിമാരെ തെരഞ്ഞെടുത്തുകൊണ്ടുള്ള വോട്ടെണ്ണല്‍ അവസാനിച്ചത്. തെരഞ്ഞെടുപ്പില്‍ ഭരണകക്ഷികളായ Fianna Fail, Fine Gael എന്നിവരുടെ നാല് വീതം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍, പ്രധാന പ്രതിപക്ഷമായ Sinn Fein-ന്റെ രണ്ട് പേരാണ് യൂറോപ്യന്‍ പാര്‍ലമെന്റിലെത്തുക. ലേബര്‍ പാര്‍ട്ടി 1, സ്വതന്ത്രര്‍ 2, മറ്റുള്ളവര്‍ … Read more

അയർലണ്ടിലെ യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതുവരെ വിജയിച്ചത് ഒരാൾ മാത്രം; 14 സീറ്റുകളും തികയ്ക്കാൻ വോട്ടെണ്ണലിന് ദിവസങ്ങളെടുത്തേക്കും

അയര്‍ലണ്ടിലെ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടരുന്നതിനിടെ, ഇതുവരെ വിജയിച്ചത് ഒരു സ്ഥാനാര്‍ത്ഥി മാത്രം. രണ്ട് ദിവസത്തെ എണ്ണലില്‍ അയര്‍ലണ്ട് സൗത്ത് മണ്ഡലത്തിലെ Fine Gael സ്ഥാനാര്‍ത്ഥിയായ Seán Kelly മാത്രമാണ് വിജയം നേടിയത്. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ തന്നെ 114,761 എന്ന ക്വോട്ട 8,000-ലധികം വോട്ടുകള്‍ക്ക് മറികടന്ന Kelly, ഈ തെരഞ്ഞെടുപ്പില്‍ നിന്നുള്ള അയര്‍ലണ്ടിലെ ആദ്യ MEP ആയി. മൂന്നാം ദിവസത്തിലേയ്ക്ക് എണ്ണല്‍ കടന്നിട്ടും ഇതുവരെ മറ്റ് വിജയികളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ആകെയുള്ള 14 സീറ്റുകളും … Read more

അപ്രതീക്ഷിത നീക്കത്തിൽ പാർലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് മാക്രോൺ; ഫ്രാൻസിൽ ജൂൺ 30-നു പൊതു തെരഞ്ഞെടുപ്പ്

ഫ്രാന്‍സില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തന്റെ പാര്‍ട്ടിയടങ്ങുന്ന മുന്നണിയെ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ വലിയ വ്യത്യാസത്തില്‍ തോല്‍പ്പിക്കുമെന്ന് എക്‌സിറ്റ് പോളുകളും, മറ്റ് വിലയിരുത്തലുകളും ഉണ്ടായതോടെയാണ് ധൃതിയില്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് മാക്രോണ്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതോടെ ജൂണ്‍ 30-ന് ഫ്രാന്‍സ് പൊതുതെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങും. ‘തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ [യൂറോപ്യന്‍] ഭൂഖണ്ഡത്തിലെങ്ങും വളര്‍ന്നുവരികയാണ്. ഈ അവസരത്തില്‍ എനിക്ക് സ്വയം രാജി വയ്ക്കാന്‍ കഴിയില്ല,’ മാക്രോണ്‍ പറഞ്ഞു. ‘നിങ്ങള്‍ക്ക് … Read more

ഡാനിഷ് പ്രധാനമന്ത്രിയെ പൊതുസ്ഥലത്ത് വച്ച് ഇടിച്ചു; കോപ്പൻഹേഗനിൽ ഒരാൾ അറസ്റ്റിൽ

ഡാനിഷ് പ്രധാനമന്ത്രി Mette Frederiksen-ന് നേരെ ആക്രമണം. ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ Kultorvet-ല്‍ വച്ച് പ്രധാനമന്ത്രിയെ ഒരാള്‍ ഇടിക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം Mette Frederiksen-നെ നടുക്കിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തില്‍ ഒരു പുരുഷനെ അറസ്റ്റ് ചെയ്തതായി വ്യക്തമാക്കിയ കോപ്പന്‍ഹേഗന്‍ പൊലീസ്, അന്വേഷണം നടക്കുകയാണെന്നും അറിയിച്ചു.

വടക്കൻ അയർലണ്ട് വഴി അനധികൃത കുടിയേറ്റക്കാർ എത്തുന്നു; പ്രത്യേക ഗാർഡ ഉദ്യോഗസ്ഥനെ ബെൽഫാസ്റ്റിൽ നിയമിച്ച് അയർലണ്ട്

വടക്കന്‍ അയര്‍ലണ്ട് വഴി അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലെത്തുന്നതായുള്ള പരാതിയെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ വീക്ഷിക്കാനും മറ്റുമായി പ്രത്യേക ഗാര്‍ഡ ഉദ്യോഗസ്ഥനെ ബെല്‍ഫാസ്റ്റിലേക്കയച്ച് അയര്‍ലണ്ട്. Garda National Immigration Bureau (GNIB)-യിലെ പ്രത്യേക ഉദ്യോഗസ്ഥനെ വടക്കന്‍ അയര്‍ലണ്ട് തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ നിയമിച്ചതായും, കുടിയേറ്റം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അവിടെയുള്ള ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് അദ്ദേഹം വിലയിരുത്തുമെന്നും ഗാര്‍ഡ കമ്മിഷണര്‍ ഡ്രൂ ഹാരിസ് അറിയിച്ചു. കോമണ്‍ ട്രാവല്‍ ഏരിയ ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള പരാതി അന്വേഷിച്ചുവരികയാണെന്നും പൊലീസിങ് അതോറിറ്റിക്ക് നല്‍കിയ മാസാവസാന റിപ്പോര്‍ട്ടില്‍ ഹാരിസ് വ്യക്തമാക്കി. അതിര്‍ത്തി … Read more