അയര്‍ലന്‍ഡിന് മറുപടി നല്‍കി സ്വിസ്സ് ജനത; ദൈവനിന്ദാ നിരോധന നിയമം റദ്ദാക്കാനുള്ള നീക്കത്തിന് സ്വിസ് സര്‍ക്കാരിന്റെ പിന്തണയില്ല

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ശിക്ഷാ നിയമത്തില്‍ നിന്ന്, ദൈവനിന്ദയ്ക്ക് ശിക്ഷ വിധിക്കുന്ന വ്യവസ്ഥ ഒഴിവാക്കാനുള്ള നീക്കത്തിന് സര്‍ക്കാര്‍ പിന്തുണ ലഭിക്കില്ല. അയര്‍ലന്‍ഡ് ഉള്‍പ്പെടെ യൂറോപ്പിലെ പല വികസിത രാജ്യങ്ങളിലും സമീപ കാലത്ത് ദൈവനിന്ദ ശിക്ഷാര്‍ഹമാക്കുന്ന വകുപ്പുള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, സ്വിസ് സര്‍ക്കാര്‍ ഇതിനു തയാറല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഗ്രീന്‍ ലിബറല്‍ എംപി ബീറ്റ് ഫ്‌ളാച്ചാണ് വകുപ്പ് ഒഴിവാക്കാനുള്ള പ്രമേയം കൊണ്ടുവന്നത്. നിലവില്‍ ദൈവനിന്ദ തെളിയിക്കപ്പെട്ടാല്‍ പിഴാണ് ശിക്ഷ. ഒരു ആധുനിക മതേതര രാജ്യത്ത് ഇത്തരമൊരു നിയമത്തിനു പ്രസക്തിയില്ലെന്നാണ് ഫ്‌ളാച്ചിന്റെ വാദം. … Read more

ക്യാബിന്‍ ബാഗിന് ചാര്‍ജ്: റൈന്‍ എയറിന് മൂന്നു മില്യന്‍ യൂറോ പിഴ ചുമത്തി

കാബിന്‍ ലഗേജിന് ചാര്‍ജ് ഈടാക്കിയത് അന്യായമാണെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് ബജറ്റ് എയര്‍ലൈന്‍ റൈന്‍ എയറിന് ഇറ്റലിയിലെ ആന്റി ട്രസ്റ്റ് അഥോറിറ്റി മൂന്നു മില്യന്‍ യൂറോ പിഴ ചുമത്തി. വിസ് എയറിനും സമാന പിഴ ബാധകമാണ്. സീറ്റിനിടിയില്‍ വയ്ക്കാവുന്ന ചെറിയ ബാഗുകള്‍ സൗജന്യമായി കൊണ്ടുപോകാമെന്നാണ് രണ്ട് എയര്‍ലൈനുകളുടെയും വാഗ്ദാനം. എന്നാല്‍, പത്തു കിലോഗ്രാം വരെയുള്ള ബാഗുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. യാത്രക്കാര്‍ പ്രതീക്ഷിക്കുന്നതിലും ചെറിയ വലുപ്പമാണ് എയര്‍ലൈനുകള്‍ അനുവദിച്ചിരുന്നെന്ന് ആന്റിട്രസ്‌ററ് ഏജന്‍സി കണ്ടെത്തി. ഇത്തരത്തില്‍ അധിക ചാര്‍ജ് ഈടാക്കുന്നത് ടിക്കറ്റ് … Read more

ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ചുടേറിയ വാരാന്ത്യം; താപനില 15 ഡിഗ്രിക്ക് മുകളില്‍

മഞ്ഞിന്റെയും അതിശൈത്യത്തിന്റെയും കാര്യമൊക്കെ ഈ വര്‍ഷം ഇനി ഓര്‍മ്മ മാത്രമാകും. ഇപ്പോള്‍ അനുഭവപ്പെടുന്നത് ഈ വര്‍ഷം ഇതുവരെ അനുഭവപ്പെട്ടതില്‍ ഏറ്റവും ചൂടേറിയ വാരാന്ത്യമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത വാരവും താപനില ഉയര്‍ന്നു തന്നെ തുടരും. 16 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. സാധാരണ ഫെബ്രുവരി മാസം അനുഭവപ്പെടുന്നതിന്റെ ഇരട്ടിയാണ് ഇപ്പോഴത്തെ ചൂടെന്നതും ആഗോള താപനത്തിന്റെയും അതു മൂലമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെയും തീവ്രത വെളിപ്പെടുത്തുന്നു. ഒരു ഉന്നതമര്‍ദ്ദം അയര്‍ലണ്ടിനെ ലക്ഷ്യംവച്ച് നീങ്ങുന്നതാണ് ഇപ്പോഴത്തെ ചൂടിനു കാരണമെന്നും … Read more

ഡോ . സാംകുട്ടി പട്ടംകരി ഡബ്ലിനില്‍ എത്തിച്ചേര്‍ന്നു ; ‘മലയാളം’ ഒരുക്കുന്ന നാടക ക്യാമ്പ് നാളെ താലയില്‍

ദേശീയതലത്തില്‍ തന്നെ അറിയപ്പെടുന്ന പ്രശസ്തനായ നാടകകൃത്തും, സംവിധായകനും, ചിത്രകാരനുമായ ഡോ. സാംകുട്ടി പട്ടംകരി ഡബ്ലിനില്‍ കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നു. കലാ -സാം സ്‌കാരിക സംഘടനയായ ‘മലയാളം ‘ഏപ്രില്‍ 13 നു താല സൈന്റോളോജി ഓഡിറ്റോറിയത്തില്‍ വച്ച് അവതരിപ്പിക്കുന്ന നാടകം അണിയിച്ചൊരുക്കുന്നതിനു വേണ്ടിയാണ് രണ്ടുമാസത്തെ കാലയളവിലേക്കായി അദ്ദേഹം അയര്‍ലണ്ടില്‍ എത്തിയിരിക്കുന്നത്. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അദ്ദേഹത്തെ മലയാളത്തിന്റെ ഭാരവാഹികളും, കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് ഊഷ്മളമായി സ്വീകരിച്ചു. തീയേറ്റര്‍ ആര്‍ട്ടില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോ .സാംകുട്ടി പട്ടംകരി ഇന്ത്യയിലെതന്നെ പ്രഗത്ഭരായ … Read more

ഗോള്‍വേയില്‍ ചിത്രരചനയും പെയിന്റിംഗ് മത്സരവും

ഗോള്‍വേയില്‍ സെന്റ് പാട്രിക് ദിന ആഘോഷങ്ങളോടനുബന്ധിച്ചു കുട്ടികള്‍ക്കായി ചിത്രരചനയും പെയിന്റിംഗ് മത്സരവും നടത്തപ്പെടുന്നു. നമ്മുടെ കുട്ടികളുടെ നൈസര്‍ഗികവും കലാപരവുമായ കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗോള്‍വേയിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ജി ഐ സി സി ( Galway Indian Cultural Community) INSPIRATION 2019 എന്ന പേരില്‍ മറ്റൊരു ചുവടു കൂടി മുന്നോട്ടു വയ്ക്കുന്നു. മാര്‍ച്ച് 9നു ശനിയാഴ്ച രാവിലെ 11 മണിക്ക് Galway East ലുള്ള CUMASU സെന്ററില്‍ വച്ച്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ … Read more

അജ്ഞാത ‘ഡ്രോണ്‍’ : ഡബ്ലിന്‍ വിമാനത്താവളത്തില്‍ സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിവെച്ചു

ഡബ്ലിന്‍ വിമാനത്താവള പരിധിക്കുള്ളില്‍ അജ്ഞാത ഡ്രോണ്‍ പറന്നതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് മണിക്കൂറുകളോളം സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇന്നലെ രാവിലെ 11.30 ടെയാണ് എയര്‍ ഫീള്‍ഡിലൂടെയുള്ള 4.5 കി.മി ദൂരപരിധിയില്‍ അനധികൃതമായി ഡ്രോണിന്റെ സാനിധ്യം കണ്ടതിനെ തുടര്‍ന്ന് വിമാനസര്‍വീസുകള്‍ അടിയന്തിരമായി നിര്‍ത്തിവച്ചത്. അയര്‍ലണ്ടില്‍ വിമാനത്താവള പരിധിയില്‍ ഡ്രോണ്‍ പറപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനത്തിന് ശേഷവും ഡ്രോണുകള്‍ ഉപയോഗിക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അഭിപ്രായപ്പെട്ടു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ടെക്ക് ഓഫ് ചെയ്ത വിമാനത്തിലെ പൈലറ്റാണ് അപകടകരമായ രീതിയില്‍ ഡ്രോണ്‍ … Read more

നോ-ഡീല്‍ ബ്രെക്‌സിറ്റ്: അയര്‍ലണ്ടിലെ നിത്യോപയോഗ സാധനങ്ങള്‍ക്ക് ക്ഷാമം നേരിടും,45 ശതമാനം വരെ വില വര്‍ധിക്കും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ബ്രിട്ടന്റെ കൊഴിഞ്ഞുപോക്ക് നേരിട്ട് ബാധിക്കുന്ന ഒരു കാര്യമാണ്. നോ-ഡീല്‍ ബ്രെക്സിറ്റ് സംഭവിച്ചാല്‍ ഭക്ഷ്യസാധങ്ങള്‍ക്ക് ക്ഷാമം നേരിടുമെന്ന് അയര്‍ലണ്ട്, വടക്കന്‍ അയര്‍ലണ്ട്, യുകെ എന്നിവിടങ്ങളിലെ റീട്ടെയ്ല്‍ മാര്‍ക്കറ്റ് കൂട്ടായ്മ മുന്നറിയിപ് നല്‍കുന്നു. ചരക്കുവില, എക്സ്ചേഞ്ച് നിരക്കുകള്‍, എണ്ണവില എന്നിവ ഉള്‍പ്പെടെ വിവിധഘടകങ്ങളെ ആശ്രയിച്ചാണ് ഭക്ഷ്യവില നിര്‍ണയിക്കപ്പെടുന്നത്. യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യേതര വസ്തുക്കളുടെ വില വര്‍ധിക്കുന്നത് കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് അടിയാകും. 45 ശതമാനത്തോളം വിലവര്ധനവാണ് കച്ചവടക്കാര്‍ … Read more

നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ അയര്‍ലണ്ടില്‍ മരുന്ന് ക്ഷാമം ഉണ്ടാകുമോ..? വിദേശകാര്യ മന്ത്രിയുടെ മറുപടി ഇങ്ങനെ

ഡബ്ലിന്‍: നോ-ഡീല്‍ ബ്രെക്സിറ്റുണ്ടായാല്‍ അയര്‍ലണ്ടില്‍ മരുന്ന് ക്ഷാമം രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പുറകെ അനാവശ്യമായി ഇപ്പോഴേ മരുന്നുകള്‍ പൂഴ്ത്തിവയ്ക്കരുതെന്ന് വിദേശകാര്യ മന്ത്രി സൈമണ്‍ കോവ്നി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കരാറൊന്നുമില്ലാതെ യുകെ യൂണിയന്‍ വിട്ട് പോകുന്ന സാഹചര്യത്തിന് ആക്കം കൂടിയതോടെ അയര്‍ലണ്ടിലെ അതിര്‍ത്തികളിലൂടെ സാധനങ്ങള്‍ വിനിമയം ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സാധ്യതയുള്ളതിനെ തുടര്‍ന്ന് ജനങ്ങള്‍ മരുന്നുകള്‍ നേരെത്തെ കൂട്ടി വാങ്ങി സ്റ്റോക്ക് ചെയ്യാന്‍ ആരംഭിച്ചതോടെ പല അവശ്യ മരുന്നുകള്‍ക്ക് ഇപ്പോഴേ ക്ഷാമം നേരിട്ട് തുടങ്ങിയിട്ടുണ്ട്. ഈ വിഷമസ്ഥിതി ഒഴിവാക്കാനാണ് പൊതുജനങ്ങളോടും … Read more

അവിശ്വാസ പ്രമേയ വോട്ടെടുപ്പിനെ അതിജീവിച്ച് സൈമണ്‍ ഹാരിസ്; ഫിയാന ഫാള്‍ വിട്ടുനിന്നു

ഡബ്ലിന്‍: സിന്‍ ഫെയ്ന്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ഭരണപക്ഷ അംഗങ്ങളുടെ പിന്തുണയോടെ ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് ഒരുവിധത്തില്‍ മറികടന്നു. വോട്ടെടുപ്പില്‍ 37 ഫിയാന ഫാള്‍ അംഗങ്ങള്‍ വിട്ടുനിന്നപ്പോള്‍ പ്രതിപക്ഷത്തിന് 53 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളു. സൈമണ്‍ ഹാരിസിന് അനുകൂല പക്ഷം 58 വോട്ടുകള്‍ നേടി. ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഐറിഷ് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസിനെതിരെ അവിശ്വാസപ്രമേയത്തിന് കാരണമായത്. ഹോസ്പിറ്റല്‍ നിര്‍മ്മാണ ചിലവുകള്‍ വര്‍ധിച്ചതില്‍ ഡയലില്‍ താന്‍ ക്ഷമാപണം നടത്തിയെങ്കിലും അതുകൊണ്ട് വിവാദങ്ങള്‍ അവസാനിക്കാതെ അവിശ്വാസ … Read more

ഇന്റര്‍നെറ്റ് പകര്‍പ്പവകാശം കര്‍ക്കശമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: ഇന്റര്‍നെറ്റിലെ പകര്‍പ്പവകാശ ലംഘനങ്ങള്‍ കര്‍ക്കശമായി തടയാന്‍ യൂറോപ്യന്‍ യൂണിയന്‍ നിയമം കൊണ്ടുവരുന്നു. ഇതനുസരിച്ച് യൂട്യൂബ് അടക്കമുള്ള പ്‌ളാറ്റ്‌ഫോമുകളില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകള്‍ പകര്‍പ്പവകാശ ലംഘനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ ശക്തമായി ഇടപെടണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. സൈബര്‍ അവകാശത്തിനു വേണ്ടി വാദിക്കുന്നവര്‍ പുതിയ നിയമ നിര്‍മാണത്തിനെതിരേ ക്യാംപെയ്‌നും തുടങ്ങിക്കഴിഞ്ഞു. അപ്ലോഡ് ഫില്‍റ്റര്‍ സംവിധാനം ഉപയോഗിച്ച് കോപ്പിറൈറ്റ് ലംഘനം തടയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അപ്ലോഡ് ചെയ്യുന്ന ഫയലിന്റെ ഉടമസ്ഥാവകാശം അപ്‌ളോഡ് ചെയ്യുന്ന … Read more