കോവിഡാനന്തര രോഗലക്ഷണങ്ങൾ: അയർലണ്ടിൽ പൊതു ആരോഗ്യ പ്രവർത്തകർക്കുള്ള ശമ്പള അവധി മൂന്ന് മാസം കൂടി നീട്ടി

കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന പൊതു ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശമ്പളത്തോടു കൂടിയുള്ള അവധി നല്‍കുന്ന പദ്ധതി മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടി സര്‍ക്കാര്‍. 2022-ല്‍ ആരംഭിച്ച Special Scheme of Paid Leave പദ്ധതിയാണ് അടുത്ത മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടുന്നതായി സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച് ഭേദമായ ശേഷവും അതിന്റെ ലക്ഷണങ്ങള്‍ തുടരുന്നതിനെയാണ് കോവിഡാനന്തര ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളായി കണക്കാക്കുന്നത്. ദിവസങ്ങളോ, ആഴ്ചകളോ, മാസങ്ങളോ ഈ രോഗലക്ഷണങ്ങള്‍ നീണ്ടുനിന്നേക്കാം. ക്ഷീണം, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, ഓര്‍മ്മക്കുറവ്, ഉറക്കക്കുറവ് മുതലായവയാണ് സാധാരണയായി … Read more

കേരളത്തിലെ നഴ്‌സുമാരിൽ നിന്നും വിസ തട്ടിപ്പിലൂടെ കോടികൾ പറ്റിച്ചത് അയർലണ്ടിലെ മറ്റൊരു മലയാളി നഴ്സ് തന്നെ; തട്ടിപ്പ് പുറത്തായപ്പോൾ മുങ്ങി

മലയാളികളായ 200 നഴ്‌സുമാരെ ജോലി വാഗ്ദാനം നല്‍കി പറ്റിച്ചത് അയര്‍ലണ്ടിലെ ഒരു പ്രമുഖ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന മറ്റൊരു മലയാളി. ഓരോരുത്തരില്‍ നിന്നും നാല് ലക്ഷത്തോളം രൂപ വീതം കൈപ്പറ്റിയ ഇയാള്‍ കോടികളുടെ തട്ടിപ്പാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്. സംഗതി പുറത്തായതോടെ ഇയാള്‍ മുങ്ങിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഏതാനും മാസം മുമ്പാണ് അയര്‍ലണ്ടിലേയ്ക്ക് 500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന് കാട്ടി തട്ടിപ്പുകാരന്‍ പരസ്യം നല്‍കിയത്. ഇത് കണ്ടാണ് നഴ്‌സുമാര്‍ ഇയാളുമായി ബന്ധപ്പെട്ടത്. ഇവരോട് എറണാകുളത്തെ ഒരു ഏജന്‍സി വഴി … Read more

ഗർഭിണിയാണെന്ന കാരണത്താൽ നഴ്‌സിങ് ഹോമിൽ സ്ഥിരനിയമനം നൽകിയില്ല; മലയാളി നഴ്‌സിന് അയർലണ്ടിൽ 56,000 യൂറോ നഷ്ടപരിഹാരം

ഗര്‍ഭിണിയാണെന്ന കാരണം പറഞ്ഞ് മലയാളിയായ നഴ്‌സിന് സ്ഥിരനിയമനം നിഷേധിച്ച അയര്‍ലണ്ടിലെ നഴ്‌സിങ് ഹോമിന് 56,000 യൂറോ പിഴയിട്ട് വര്‍ക്ക്‌പ്ലോസ് റിലേഷന്‍സ് കമ്മിഷന്‍ (WRC). Irish Nurses and Midwives Organisation (INMO) വഴി മലയാളിയായ ടീന മേരി ലൂക്കോസ് ആണ് Glenashling Nursing Home ഉടമകളായ Riada Care Ltd-ന് എതിരെ WRC-യില്‍ പരാതി നല്‍കിയത്. 2022 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സ്ഥാപനം നടത്തിയത് വിചേചനം (maternity discrimination) ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രണ്ട് വര്‍ഷത്തെ … Read more

വിസ തട്ടിപ്പിനിരയായ 200 മലയാളി നഴ്‌സുമാർക്ക് 5 വർഷത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തി അയർലണ്ട്

റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലിക്ക് അപേക്ഷിച്ച കേരളത്തിലെ 200 പേരുടെ വിസ നിരസിക്കുകയും, അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതായി വാര്‍ത്ത. 14 മാസം മുമ്പ് അയര്‍ലണ്ടിലെ ആരോഗ്യകേന്ദ്രങ്ങളില്‍ 500 നഴ്‌സുമാര്‍ക്ക് ജോലി നല്‍കുന്നു എന്നുകാട്ടി എറണാകുളത്തെ ഒരു ഏജന്‍സി പരസ്യം കണ്ട് അപേക്ഷ നല്‍കിയവര്‍ക്കാണ് ദുരനുഭവമുണ്ടായതെന്നാണ് ‘മാതൃഭൂമി’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വിസ അപേക്ഷയ്‌ക്കൊപ്പം വ്യാജരേഖകള്‍ സമര്‍പ്പിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഐറിഷ് ഇമിഗ്രേഷന്‍ വകുപ്പ് അപേക്ഷ നിരസിക്കുകയും, വീണ്ടും അപേക്ഷിക്കുന്നതിന് അഞ്ച് … Read more

അയർലണ്ടിലെ നഴ്‌സുമാർ ജോലി ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ: INMO

HSE-യിലേയ്ക്ക് പുതുതായി ജീവനക്കാരെ നിയമിക്കുന്നത് നിര്‍ത്തിവച്ചതിനെതിരെ The Irish Nurses and Midwives Organisation (INMO). കഴിഞ്ഞ വര്‍ഷമാണ് അനിശ്ചിതകാലത്തേയ്ക്ക് പുതിയ നിയമനങ്ങള്‍ വേണ്ടെന്ന് HSE തീരുമാനമെടുത്തത്. 2023-ല്‍ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തുന്ന രോഗികളുടെ എണ്ണം 13% വര്‍ദ്ധിച്ചതായി HSE ഈയിടെ സമ്മതിച്ചിരുന്നു. ഇന്നലത്തെ കണക്കനുസരിച്ച് ആശുപത്രികളില്‍ ബെഡ് ലഭിക്കാതെ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം 452 ആണ്. നിലവിലെ അമിതമായ തിരക്ക് കാരണം രോഗികളുടെയും മറ്റും ഭാഗത്ത് നിന്നുണ്ടാകുന്ന … Read more

കുടിയേറ്റക്കാരായ ആരോഗ്യപ്രവർത്തകർക്ക് താമസ സൗകര്യം ഉറപ്പാക്കുക; ഓൺലൈൻ നിവേദനവുമായി സംഘടന

അയര്‍ലണ്ടിലെ കുടിയേറ്റക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസസൗകര്യം ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിക്കുന്നതിനായി ഓണ്‍ലൈന്‍ നിവേദനം. രാജ്യത്ത് ഒഴിച്ചുകൂടാനാകാത്ത വിഭാഗമായ കുടിയേറ്റക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ നിസ്വാര്‍ത്ഥ സേവനമാണ് സമൂഹത്തിന് നല്‍കിവരുന്നതെങ്കിലും, അവര്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ ഇടം ലഭിക്കാത്തത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇത് അവരുടെ ആരോഗ്യത്തെയും, ജോലി ചെയ്യാനുള്ള കഴിവിനെയും ബാധിക്കുന്നുണ്ട്. ഇതിനൊപ്പം വീടുകളുടെ വാടകവര്‍ദ്ധനയും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തില്‍, സര്‍ക്കാരിന്റെയും, ബന്ധപ്പെട്ട അധികൃതരുടെയും ഇടപെടല്‍ അനിവാര്യമാണെന്ന് കാട്ടിയുള്ള നിവേദനത്തില്‍ 500 പേരുടെ ഒപ്പുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. നിവേദനത്തില്‍ പങ്കുചേരാനായി സന്ദര്‍ശിക്കുക: … Read more

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന് സാർവ്വദേശീയ നേതൃത്വം: സെൻട്രൽ കമ്മിറ്റിയിൽ ഫിലിപ്പീൻസ്, സിംബാബ്‌വെ പ്രതിനിധികളെ ഉൾപ്പെടുത്തി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ സെൻട്രൽ കമ്മിറ്റിയിൽ ആഫ്രിക്കൻ പ്രതിനിധിയായി സിംബാബ്‌വെയിൽ നിന്നുള്ള ലവേഴ്സ് പാമേയറിനെയും, ഫിലിപ്പീൻസ് പ്രതിനിധിയായി മൈക്കൽ ബ്രയാൻ സുർലയെയും ഉൾപ്പെടുത്തി സെൻട്രൽ കമ്മിറ്റി വിപുലീകരിച്ചു. റോസ്കോമണിൽ എൻഹാൻസ്ഡ് നേഴ്സ് ആയി ജോലി ചെയ്യുകയാണ് ലവേഴ്സ്. റോസ്കോമണിലെ ‘റോസ് എഫ്എം’ എന്ന റേഡിയോ സ്റ്റേഷനിൽ അവതാരകനും കൂടിയാണ് അദ്ദേഹം. ഡബ്ലിനിൽ സീനിയർ ഹീമോഡയാലിസിസ് നഴ്‌സാണ് മൈക്കൽ. ഫിലിപ്പിനോ നഴ്സസ് ഇൻ അയർലണ്ട് എന്ന ഫേസ്ബുക് ഗ്രൂപ്പിന്റെ സ്ഥാപകനും അഡ്മിനും ആണ് അദ്ദേഹം. അയർലണ്ടിലെ എല്ലാ രാജ്യങ്ങളിലെയും … Read more

അയർലണ്ടിൽ നഴ്‌സിങ് റിക്രൂട്ട്മെന്റ് നിർത്തിവച്ച നടപടി ഫലം കണ്ടോ എന്ന് ഉറപ്പില്ല: HSE മേധാവി

അയര്‍ലണ്ടിലെ പൊതു ആരോഗ്യമേഖലയിലേയ്ക്കുള്ള പുതിയ റിക്രൂട്ട്‌മെന്റുകള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവച്ച നടപടി ഫലം കാണുന്നുണ്ടോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് HSE മേധാവി Bernard Gloster. അതേസമയം പുതിയ ജീവനക്കാരെ നിലവില്‍ നിയമിക്കുന്നില്ലെങ്കിലും കഴിഞ്ഞ വര്‍ഷം ലക്ഷ്യമിട്ടതിലും അധികം പേരെ ജോലിക്കെടുത്തതായും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തില്‍ Gloster വ്യക്തമാക്കി. 2023-ല്‍ നഴ്‌സുമാര്‍ അടക്കം 6,100 പേരെ നിയമിക്കാനായിരുന്നു HSE തീരുമാനം. എന്നാല്‍ 8,300 പേരെ നിയമിക്കാന്‍ സാധിച്ചു. കൂടുതല്‍ പേരെ നിയമിക്കാന്‍ കഴിഞ്ഞെങ്കിലും മെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ്, മാനേജ്‌മെന്റ് തസ്തികകളില്‍ … Read more

അയർലണ്ടിൽ ട്രോളികളിലെ ചികിത്സ തുടർക്കഥയാകുന്നു; ബെഡ് ലഭിക്കാത്ത രോഗികൾ 586

അയര്‍ലണ്ടിലെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്ക് ബെഡ് ലഭിക്കാതെ 586 രോഗികള്‍ ട്രോളികളില്‍ കഴിയുന്നതായി Irish Nurses and Midwives Organisation’s Trolley Watch (INMO). ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കാണിത്. ട്രോളികളില്‍ കഴിയുന്ന രോഗികളില്‍ 389 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഇത്തരത്തില്‍ ട്രോളികളില്‍ ചികിത്സ തേടുന്നത് University Hospital of Limerick-ലാണ്. പിന്നാലെ Cork University Hospital-ഉം ഉണ്ട്. ട്രോളികള്‍ക്ക് പുറമെ കസേരകള്‍, വെയ്റ്റിങ് റൂമുകള്‍, ആശുപത്രികളിലെ മറ്റ് ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിങ്ങനെ … Read more

ഹെൽത്ത്കെയർ അസിസ്റ്റന്റുമാരുടെ ഫാമിലി സ്റ്റാറ്റസ് പ്രശ്നം: മൈഗ്രന്റ് നഴ്സസ് അയർലണ്ട് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി

ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് അവരുടെ പങ്കാളികളെയും മക്കളെയും അയർലണ്ടിലേക്ക് കൊണ്ടുവരാൻ സാധിക്കാത്ത പ്രശ്നം ഉയർത്തി മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) പാർലമെന്റ് പ്രതിഷേധം അടക്കം വിവിധങ്ങളായ ക്യാമ്പയിൻ സംഘടിപ്പിച്ചതിന്റെ കൂടി ഭാഗമായി സർക്കാർ അവരുടെ മിനിമം ശമ്പളം 27,000 യൂറോയിൽനിന്നും 30,000 ആയി വർധിപ്പിക്കാൻ തീരുമാനം എടുത്തിരുന്നു. എന്നാൽ തൊഴിലുടമകൾ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായി ഈ തീരുമാനം താൽക്കാലികമായി മരവിപ്പിക്കുകയും, നഴ്സിംഗ് ഹോമുകൾക്ക് ഒരു പുതിയ ഫണ്ടിംഗ് മോഡൽ കണ്ടെത്തിയശേഷം ശമ്പള വർധന ഉണ്ടാകുമെന്നും ഒരു തീരുമാനം … Read more